ബാബരി മസ്ജിദ്: മതനേതാക്കള്‍ കൂടിക്കാഴ്ച നടത്തി

അയോധ്യ: ബാബരി മസ്ജിദ്- രാമജന്‍മഭൂമി പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി ഹിന്ദു-മുസ്‌ലിം നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. അഖിലേന്ത്യ അഖാര പരിഷത്തിന്റെ പുതിയ പ്രസിഡന്റ് മഹന്ത് നരേന്ദ്രഗിരിയും ചില സന്യാസിമാരുമാണു ബാബരി മസ്ജിദ് കേസിലെ പഴയ ഹരജിക്കാരനായ ഹാഷിം അന്‍സാരിയുമായി അരമണിക്കൂര്‍ നേരം ചര്‍ച്ചനടത്തിയത്. ഇരുസമുദായങ്ങള്‍ക്കും സ്വീകാര്യമായ തീരുമാനമെടുക്കുന്നതിനുവേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്നു നരേന്ദ്രഗിരി പറഞ്ഞു. പ്രശ്‌നം രണ്ടു വിഭാഗങ്ങള്‍ക്കും സന്തോഷമുണ്ടാക്കുന്ന വിധത്തില്‍ സമാധാനമായി പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്ക് തങ്ങളെന്നും തയ്യാറാണെന്ന് അന്‍സാരിയും പറഞ്ഞു.
Next Story

RELATED STORIES

Share it