ബാബരി ഗൂഢാലോചന: കേസില്‍നിന്ന് ജഡ്ജി പിന്മാറി
BY Sumeera SMR10 March 2016 7:57 PM GMT
Sumeera SMR10 March 2016 7:57 PM GMT
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ ബിജെപി നേതാക്കളെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ സമര്‍പ്പിച്ച അപ്പീല്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രിംകോടതി ജഡ്ജി വി ഗോപാല്‍ ഗൗഡ പിന്മാറി.
ജസ്റ്റിസ് അരുണ്‍ മിശ്ര അടങ്ങിയ ബെഞ്ചിന്റെ തലവനായ ഗൗഡ കാരണം സൂചിപ്പിക്കാതെയാണു പിന്മാറുന്നതായി അറിയിച്ചത്. നടപടികള്‍ ചീഫ് ജസ്റ്റിസ് ടി എസ് ടാക്കൂറിന്റെ തീരുമാനത്തിനു വിട്ട അദ്ദേഹം, കേസ് പരിഗണിക്കാന്‍ പുതിയ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നിയോഗിക്കുമെന്നും വ്യക്തമാക്കി.
ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കിയതിനെതിരേ ഹാജി മെഹബൂബ് അഹമ്മദും സിബിഐയുമാണ് അപ്പീല്‍ ഹരജി നല്‍കിയത്. കേസില്‍ അഡ്വാനി, ജോഷി, ഉമാഭാരതി അടക്കം 16 പേരുടെ മറുപടി നേരത്തെ സുപ്രിംകോടതി തേടിയിരുന്നു.
ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍ കല്യാണ്‍ സിങ്, അന്തരിച്ച ശിവസേന നേതാവ് ബാല്‍താക്കറെ, വിഎച്ച്പി നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍ എന്നിവരും കേസിലെ പ്രതികളായിരുന്നു. വിനയ് കത്യാര്‍, വിഷ്ണു ഹരി ദാല്‍മിയ, സതീഷ് പ്രധാന്, സി ആര് ബന്‍സാല്‍, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, സ്വാധി റിതാംബര, മഹന്ത് അവൈദ്യനാഥ്, ആര് വി വേദന്തി, പരമഹംസ രാമചന്ദ്ര ദാസ്, സതീഷ് നാഗര്‍, മെറേശ്വര് സാവ് എന്നിവരെയും ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജസ്റ്റിസ് അരുണ്‍ മിശ്ര അടങ്ങിയ ബെഞ്ചിന്റെ തലവനായ ഗൗഡ കാരണം സൂചിപ്പിക്കാതെയാണു പിന്മാറുന്നതായി അറിയിച്ചത്. നടപടികള്‍ ചീഫ് ജസ്റ്റിസ് ടി എസ് ടാക്കൂറിന്റെ തീരുമാനത്തിനു വിട്ട അദ്ദേഹം, കേസ് പരിഗണിക്കാന്‍ പുതിയ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നിയോഗിക്കുമെന്നും വ്യക്തമാക്കി.
ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കിയതിനെതിരേ ഹാജി മെഹബൂബ് അഹമ്മദും സിബിഐയുമാണ് അപ്പീല്‍ ഹരജി നല്‍കിയത്. കേസില്‍ അഡ്വാനി, ജോഷി, ഉമാഭാരതി അടക്കം 16 പേരുടെ മറുപടി നേരത്തെ സുപ്രിംകോടതി തേടിയിരുന്നു.
ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍ കല്യാണ്‍ സിങ്, അന്തരിച്ച ശിവസേന നേതാവ് ബാല്‍താക്കറെ, വിഎച്ച്പി നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍ എന്നിവരും കേസിലെ പ്രതികളായിരുന്നു. വിനയ് കത്യാര്‍, വിഷ്ണു ഹരി ദാല്‍മിയ, സതീഷ് പ്രധാന്, സി ആര് ബന്‍സാല്‍, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, സ്വാധി റിതാംബര, മഹന്ത് അവൈദ്യനാഥ്, ആര് വി വേദന്തി, പരമഹംസ രാമചന്ദ്ര ദാസ്, സതീഷ് നാഗര്‍, മെറേശ്വര് സാവ് എന്നിവരെയും ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT