ഒ രാജഗോപാലിന്റെ വോട്ട് സിപിഎം ബാന്ധവത്തിന് തെളിവ്: ആര്‍എംപി

കോഴിക്കോട്: കേരളത്തില്‍ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സിപിഎം നേതൃത്വവുമായി ഒത്തുതീര്‍പ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ പി ശ്രീരാമകൃഷ്ണന് വോട്ട് രേഖപ്പെടുത്തിയതെന്ന് ആര്‍എംപി സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജയലളിതയുടെയും നരേന്ദ്രമോദിയുടെയും താല്‍പര്യത്തിന് സിപിഎം വഴങ്ങിയതിന്റെ പ്രത്യുപകാരം കൂടിയാണിത്. സിപിഎമ്മിനോട് യോജിച്ചുപോവാനുള്ള ബിജെപി നേതൃത്വത്തിന്റെ താല്‍പര്യം പരസ്യപ്പെടുത്തുകയാണ് ഒ രാജഗോപാല്‍ എംഎല്‍എ ചെയ്തത്. നേതൃത്വം ഒത്തുതീര്‍പ്പുകളുണ്ടാക്കുകയും അണികളെ കൊലക്കത്തിക്കു മുന്നിലേക്കു വലിച്ചെറിയുകയും ചെയ്യുന്ന ഇരു പാര്‍ട്ടികളുടെയും കാപട്യം കേരളീയര്‍ തിരിച്ചറിയണമെന്നും ആര്‍എംപി ചെയര്‍മാന്‍ ടി എല്‍ സന്തോഷും സെക്രട്ടറി എന്‍ വേണുവും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it