ബാങ്കോക്ക് ചര്‍ച്ച മഹത്തായ വഞ്ചനയെന്ന് കോണ്‍ഗ്രസ്
BY ajay G.A.G7 Dec 2015 5:24 AM GMT
X
ajay G.A.G7 Dec 2015 5:24 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ നടത്തിയ ചര്‍ച്ച മഹത്തായ വഞ്ചനയാണെന്ന് കോണ്‍ഗ്രസ്. മോഡി സര്‍ക്കാരിന് പാകിസ്താന് നയത്തിലുള്ള സ്ഥിരതയില്ലായ്മയെയാണ് ഇത് പ്രതിഫലിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.
ഇത്രയും നാള് സര്‍ക്കാര്‍ പരസ്യമായി പറഞ്ഞിരുന്ന എല്ലാ നിലപാടുകളെയും പരസ്യമായി വഞ്ചിക്കുകയാണ് പുതിയ ചര്‍ച്ചകളിലൂടെ ചെയ്തത്.
കഴിഞ്ഞ തവണ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി ചര്‍ച്ചകള്‍ റദ്ദാക്കിയതിന് ശേഷം ഇപ്പോള്‍ ചര്‍ച്ച നടത്തിയത് മഹത്തായ വിജയമാണെന്നും തിവാരി പരിഹസിച്ചു. ചര്‍ച്ചകള്‍ അത്ര അത്യാവശ്യമാണെങ്കില്‍ അതിന് പിന്നിലുള്ള യുക്തി വിശദീകരിക്കുവാനും ന്യൂഡല്‍ഹിയിലോ ഇസ്ലാമാബാദില് വച്ചോ നടത്തുവാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും തിവാരി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെയും പാകിസ്താന്റെയും സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും നാസിര്‍ ജിന്ജുഅയും തമ്മില്‍ ബാങ്കോക്കില്‍ ഇന്നലെയാണ് ചര്‍ച്ച നടത്തിയത്. ഭീകരത, ജമ്മുകശ്മീര്‍ തുടങ്ങിയവയടക്കമുള്ള വിഷയങ്ങള്‍ ഇവര്‍ ചര്‍ച്ചചെയ്തിരുന്നു. മേഖലയിലെ സമാധാനമാണ് ലക്ഷ്യമെന്ന് ഇരുകക്ഷികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സമാധാനം, സുരക്ഷ, ഭീകരത, ജമ്മുകശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായും പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം സപ്തംബറില്‍ ദ്വികക്ഷി ചര്‍ച്ചകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്പരം വിമര്‍ശനമുന്നയിച്ചിരുന്നു.
ഇത്രയും നാള് സര്‍ക്കാര്‍ പരസ്യമായി പറഞ്ഞിരുന്ന എല്ലാ നിലപാടുകളെയും പരസ്യമായി വഞ്ചിക്കുകയാണ് പുതിയ ചര്‍ച്ചകളിലൂടെ ചെയ്തത്.
കഴിഞ്ഞ തവണ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി ചര്‍ച്ചകള്‍ റദ്ദാക്കിയതിന് ശേഷം ഇപ്പോള്‍ ചര്‍ച്ച നടത്തിയത് മഹത്തായ വിജയമാണെന്നും തിവാരി പരിഹസിച്ചു. ചര്‍ച്ചകള്‍ അത്ര അത്യാവശ്യമാണെങ്കില്‍ അതിന് പിന്നിലുള്ള യുക്തി വിശദീകരിക്കുവാനും ന്യൂഡല്‍ഹിയിലോ ഇസ്ലാമാബാദില് വച്ചോ നടത്തുവാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും തിവാരി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെയും പാകിസ്താന്റെയും സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും നാസിര്‍ ജിന്ജുഅയും തമ്മില്‍ ബാങ്കോക്കില്‍ ഇന്നലെയാണ് ചര്‍ച്ച നടത്തിയത്. ഭീകരത, ജമ്മുകശ്മീര്‍ തുടങ്ങിയവയടക്കമുള്ള വിഷയങ്ങള്‍ ഇവര്‍ ചര്‍ച്ചചെയ്തിരുന്നു. മേഖലയിലെ സമാധാനമാണ് ലക്ഷ്യമെന്ന് ഇരുകക്ഷികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സമാധാനം, സുരക്ഷ, ഭീകരത, ജമ്മുകശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായും പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം സപ്തംബറില്‍ ദ്വികക്ഷി ചര്‍ച്ചകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്പരം വിമര്‍ശനമുന്നയിച്ചിരുന്നു.
Next Story
RELATED STORIES
ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMT