malappuram local

ബസ് ജീവനക്കാരന്റെ കൊലപാതകം: നാലുപേര്‍ അറസ്റ്റില്‍

മഞ്ചേരി: സമയത്തെചൊല്ലി ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു. പീപ്പിള്‍സ് ബസിലെ റൈറ്റര്‍ വള്ളുവമ്പ്രം കൊണ്ടോട്ടി പറമ്പന്‍ ഹംസയുടെ മകന്‍ ഉവൈസ് (21) കൊല്ലപ്പെട്ട കേസിലാണ് കിങ്‌സ് ബസ്സിലെ കസ്റ്റഡിയിലുള്ള നാലു ജീവനക്കാരെ മലപ്പുറം ഡിവൈഎസ്പി യു ഷറഫുദ്ദീന്‍ അറസ്റ്റ് ചെയ്തത്.
റൈറ്റര്‍ ഏമങ്ങാട് സ്വദേശി അലി അക്ബര്‍ (30), ക്ലീനര്‍ മനോജ് (29), കണ്ടക്ടര്‍ മിക്താദ്(28), ഡ്രൈവര്‍ ഫിറോസ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികളാണ്. അലി അക്ബറാണ് ഉവൈസിനെ കൂര്‍ത്ത മുനകളുള്ള കൈവളകൊണ്ട് ഇടിച്ചത്. പ്രതി ഉപയോഗിച്ചിരുന്ന ആയുധം ഇന്നലെ കാളികാവ് ബസ്‌സ്റ്റാന്റിനു പിന്‍വശത്തു നിന്നു മഞ്ചേരി പോലിസ് കണ്ടെടുത്തു. കൊലപാതകത്തിനുള്ള 302 വകുപ്പിനു പുറമെ 143, 147, 148, 341, 323, 307 വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും. കഴിഞ്ഞ 13ന് ഇരു ബസ് ജീവനക്കാരും തമ്മില്‍ മഞ്ചേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്തുവച്ചു നടന്ന സംഘട്ടനത്തിലാണ് ഉവൈസ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it