Districts

ബസ്ജീവനക്കാരന്റെ കൊലപാതകം: മൂന്നു പേര്‍ കസ്റ്റഡിയില്‍

ബസ്ജീവനക്കാരന്റെ  കൊലപാതകം: മൂന്നു പേര്‍ കസ്റ്റഡിയില്‍
X
മഞ്ചേരി: സമയത്തെച്ചൊല്ലി ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ മൂന്നു ബസ് ജീവനക്കാര്‍ മഞ്ചേരി പോലിസിന്റെ കസ്റ്റഡിയിലായി. ഏഴു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. മഞ്ചേരി കരുവാരക്കുണ്ട് റൂട്ടിലോടുന്ന പീപ്പിള്‍സ് ബസ്സിലെ റൈറ്റര്‍ വള്ളുവമ്പ്രം കൊണ്ടോട്ടി പറമ്പന്‍ ഉവൈസ് (20)ആണ് കഴിഞ്ഞ ദിവസം മഞ്ചേരി-കാളികാവ് റൂട്ടിലോടുന്ന കിങ്‌സ് ബസ്സിലെ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് മരണപ്പെട്ടത്.

[caption id="attachment_69095" align="aligncenter" width="600"]bus-uvais കൊല്ലപ്പെട്ട ഉവൈസ് (20)[/caption]

സംഭവത്തില്‍ റൈറ്റര്‍ അലി അക്ബര്‍, മനോജ് തുടങ്ങിയവരാണ് പിടിയിലായത്. ഇവരെ ഇന്നു കൂടുതല്‍ ചോദ്യം ചെയ്യും. അഗ്രം കൂര്‍ത്ത മുനകളുള്ള വളയം കൊണ്ട് തലക്കേറ്റ ക്ഷതമാണ് ഉവൈസ് മരണപ്പെടാന്‍ കാരണമായതെന്ന് പോലിസ് പറഞ്ഞു. രണ്ടു ബസ്സുകളും സമയത്തെച്ചൊല്ലി തൂവ്വൂരില്‍ വച്ച് ബുധനാഴ്ച ആറു മണിയോടെ തര്‍ക്കമുണ്ടായിരുന്നു. ശേഷം എട്ടുമണിക്ക് ഇരു ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. തളര്‍ന്നുവീണ ഉവൈസിനെ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള വഴി മധ്യേ 10.30 ഓടെ മരണപ്പെട്ടു. പീപ്പിള്‍സ് ബസ്സിന്റെ കണ്ടക്ടര്‍ പന്തല്ലൂര്‍ സ്വദേശി ഫവാസിനും(20) പരിക്കേറ്റിട്ടുണ്ട്. വള്ളുവമ്പ്രം കൊണ്ടോട്ടി പറമ്പന്‍ ഹംസയാണ് ഉവൈസിന്റെ പിതാവ്. മാതാവ് റുഖിയ്യ, സഹോദരങ്ങള്‍- അബ്ദുസമദ്, അന്‍ഷാദ്, റിസ്‌വാന.
Next Story

RELATED STORIES

Share it