ബലാല്‍സംഗം: ബിഎസ്എഫുകാരെ ജയിലിലടച്ചു

ഹൗറ: തീവണ്ടിയില്‍ പതിനാലുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ രണ്ടു ബിഎസ്എഫ് ജവാന്മാരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പങ്കജ് കുമാര്‍, ബാലക്‌റാം യാദവ് എന്നിവരെയാണ് ജയിലില്‍ അടച്ചത്. ബലാല്‍സംഗവുമായി ബന്ധപ്പെട്ട് സൈനികന്‍ മന്‍ജാരീസ് ത്രിപാഠിയെ ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ ഏഴു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
ഡിസംബര്‍ 27നാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. ഹൗറ റെയില്‍വേ സംരക്ഷണസേനയുടെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പിറ്റേ ദിവസം മധേപുര റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് റെയില്‍വേ പോലിസ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
Next Story

RELATED STORIES

Share it