ബംഗ്ലാദേശ് യുവതിയെ പീഡിപ്പിച്ച കേസ്: സാക്ഷി ഹാജരായില്ല; വിധി എട്ടിന്

കോഴിക്കോട്: ബംഗ്ലാദേശ് യുവതിയെ തട്ടിക്കൊണ്ടുവന്ന് എരഞ്ഞിപ്പാലത്തെ ഫഌറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതിഭാഗം സാക്ഷി വിസ്താരം സാക്ഷി ഹാജരാവാത്തതിനാല്‍ കോടതി അവസാനിപ്പിച്ചു. ഈ മാസം എട്ടിന് വിധി പറയും. കേസ് പരിഗണിക്കുന്ന മാറാട് സ്‌പെഷ്യല്‍ കോടതിയില്‍ ഐസിഐസിഐ ബാങ്ക് മാനേജരാണ് ഇന്നലെ ഹാജരാവാതിരുന്നത്.
കഴിഞ്ഞ ദിവസവും കേസ് പരിഗണിച്ചപ്പോള്‍ ബാങ്ക് മാനേജര്‍ വിചാരണയ്ക്കായി ഹാജരായിരുന്നില്ല. ഹാജരാവാത്തതിനെ തുടര്‍ന്നാണ് കേസിന്റെ നടപടിക്രമങ്ങള്‍ അവസാനിപ്പിച്ച് വിധിപറയാന്‍ മാറ്റിവച്ചത്. അന്തിമവാദം പൂര്‍ത്തിയായ കേസില്‍ ഒരു സാക്ഷിയെ കൂടി വിസ്തരിക്കണമെന്ന പ്രതിഭാഗം ആവശ്യം ഹൈക്കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് വിധിപ്രസ്താവം നീട്ടിയിരുന്നത്.
Next Story

RELATED STORIES

Share it