kozhikode local

ബംഗ്ലാദേശ് യുവതിയെ പീഡിപ്പിച്ച കേസ്: സാക്ഷി ഹാജരായില്ല; വിചാരണ ഇന്നത്തേക്ക് മാറ്റി

കോഴിക്കോട്: ബംഗ്ലാദേശ് യുവതിയെ തട്ടിക്കൊണ്ടുവന്ന് എരഞ്ഞിപ്പാലത്തെ ഫഌറ്റില്‍ പീഡിപ്പിച്ച കേസില്‍ പ്രതിഭാഗം സാക്ഷി വിസ്താരം സാക്ഷി ഹാജരാകാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റി. കോഴിക്കോട് ഐസിഐസിഐ ബാങ്ക് മാനേജരാണ് ഇന്നലെ ഹാജരാകാതിരുന്നത്. ഇന്ന് മാറാട് പ്രത്യക കോടതിയില്‍ വിസ്താരം നടക്കും. അന്തിമവാദം കഴിഞ്ഞ പൂര്‍ത്തിയായ കേസില്‍ ഒരു സാക്ഷിയെ കൂടി വിസ്തരിക്കണമെന്ന പ്രതിഭാഗം ആവശ്യം ഹൈക്കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് വിധിപ്രസ്താവം നീട്ടിയിരുന്നത്. എന്നാല്‍, പ്രതിഭാഗം സാക്ഷിയായ ബാങ്ക് മാനേജര്‍, ഒരു മാസത്തില്‍ കൂടുതല്‍ ഉള്ള സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചുകളയുമെന്ന് കോടതിയില്‍ അറിയിച്ചു. ഇത് സത്യവാങ് മൂലമായി അറിയിക്കുവാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി സുഗതന്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ഇനി ബാങ്ക് മാനേജരുടെ വിസ്താരത്തിന് ശേഷം അന്തിമവാദവും വിധിപ്രസ്താവവും നടക്കും.
Next Story

RELATED STORIES

Share it