Flash News

ബംഗ്ലാദേശി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കേസില്‍ മൂന്ന് പേര്‍ക്ക് തടവ്

ബംഗ്ലാദേശി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കേസില്‍ മൂന്ന് പേര്‍ക്ക് തടവ്
X
rape

കോഴിക്കോട്: ജോലിവാഗ്ദാനം ചെയ്ത് ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടിയെ കോഴിക്കോട്ടെത്തിച്ച് എരഞ്ഞിപ്പാലം ഫ്ളാറ്റില്‍ ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചുവെന്ന കേസില്‍ മൂന്ന് പേര്‍ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. കേസിലെ അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടു.

ഒന്നാം പ്രതി തൃക്കരിപ്പൂര്‍ ഉദിരൂര്‍ അഞ്ചില്ലത്ത് ബദായില്‍ എ.ബി നൗഫലിന് എട്ട് വര്‍ഷം തടവും 50000 രൂപ പിഴയും  രണ്ടാം പ്രതി വയനാട് മുട്ടില്‍ പുതിയപുരയില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവും 25000 രൂപ പിഴയും മൂന്നാം പ്രതിയും സുഹൈലിന്റെ ഭാര്യയുമായ വയനാട് സ്വദേശിനി അംബിക എന്ന സാജിതയ്ക്ക് മൂന്ന് വര്‍ഷം തടവും 25000 രൂപ പിഴയുമാണ് മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് എരഞ്ഞിപ്പാലത്തെ ഫഌറ്റില്‍ നിന്നും യുവതി രക്ഷപ്പെട്ട് പീഡനവിവരം പൊലീസില്‍ അറിയിച്ചത്. ഒമ്പതു ദിവസം തന്നെ ലൈംഗികമായി പീഡിപ്പുവെന്നാണ് യുവതി കോടതിയില്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് കോഴിക്കോട് മഹിളാമന്ദിരത്തില്‍ കഴിയവെ ചിത്രങ്ങളും കവിതകളും രചിച്ച് യുവതി വാര്‍ത്തയിലിടം പിടിച്ചിരുന്നു. ഇപ്പോള്‍ ബംഗ്ലാദേശില്‍ പീഡനത്തിനിരയാക്കപ്പെടുന്നവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു വരികയാണ് യുവതി എന്നാണ് ഏറ്റവുമൊടുവിലെ വിവരം.
Next Story

RELATED STORIES

Share it