ബംഗ്ലാദേശി പെണ്‍കുട്ടികളുടെ മോചനം; എന്‍സിഎച്ച്ആര്‍ഒ മുഖ്യമന്ത്രിക്കും ഡിജിപിക്കും നിവേദനം നല്കി
BY Sumeera SMR28 Jun 2016 4:37 AM GMT
Sumeera SMR28 Jun 2016 4:37 AM GMT
തിരുവനന്തപുരം: മനുഷ്യാവകാശ ലംഘനത്തിന് ഇരയായി കോഴിക്കോട് വെള്ളിമാടുകുന്ന് മഹിളാ മന്ദിരത്തില്‍ കഴിയുന്ന നാലു ബംഗ്ലാദേശി പെണ്‍കുട്ടികളുടെ മോചനത്തിനായി എന്‍സിഎച്ച്ആര്‍ഒ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും നിവേദനം നല്കി.
ബംഗ്ലാദേശ് സ്വദേശികളായ കുസും (മൊയ്ന), രൂപാലി (രൂപ), നസറിന് (നാദിയ), രാജകന്യ എന്നിവര്‍ എട്ടു വര്‍ഷമായി മഹിളാ മന്ദിരത്തില്‍ താമസിക്കുകയാണ്. പട്ടിണിയും ദാരിദ്ര്യവും മൂലം വാഗ്ദാനങ്ങളില്‍ പ്രലോഭിതരായാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇവരില്‍ മൂന്നു പേരുടെ പരാതിയില്‍ മലപ്പുറം കല്പകഞ്ചേരി പോലിസ് സ്റ്റേഷനിലും ഒരാളുടെ പരാതിയില്‍ പൊന്നാനി പോലിസ് സ്റ്റേഷനിലും കേസുണ്ട്. ഇവര്‍ക്ക് നിയമപരമായി വീട്ടില്‍ പോവുന്നതിനു തടസ്സമില്ലെന്ന് മലപ്പുറം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെങ്കിലും പോലിസിന്റെയും അധികൃതരുടെയും അലംഭാവം കാരണം നാട്ടിലേക്ക് പോവാനാവുന്നില്ലെന്നും നിവേദനത്തില്‍ പറയുന്നു.
കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ അതിദയനീയമാണ്. രക്ഷിതാക്കളുടെ അടുത്തെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. നടപടി വൈകുന്നത് നീതിനിഷേധത്തിന് തുല്യമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സംസ്ഥാന സമിതിയംഗം എം അജ്മല്‍ എന്നിവരാണ് നിവേദനം നല്‍കിയത്.
ബംഗ്ലാദേശ് സ്വദേശികളായ കുസും (മൊയ്ന), രൂപാലി (രൂപ), നസറിന് (നാദിയ), രാജകന്യ എന്നിവര്‍ എട്ടു വര്‍ഷമായി മഹിളാ മന്ദിരത്തില്‍ താമസിക്കുകയാണ്. പട്ടിണിയും ദാരിദ്ര്യവും മൂലം വാഗ്ദാനങ്ങളില്‍ പ്രലോഭിതരായാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇവരില്‍ മൂന്നു പേരുടെ പരാതിയില്‍ മലപ്പുറം കല്പകഞ്ചേരി പോലിസ് സ്റ്റേഷനിലും ഒരാളുടെ പരാതിയില്‍ പൊന്നാനി പോലിസ് സ്റ്റേഷനിലും കേസുണ്ട്. ഇവര്‍ക്ക് നിയമപരമായി വീട്ടില്‍ പോവുന്നതിനു തടസ്സമില്ലെന്ന് മലപ്പുറം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെങ്കിലും പോലിസിന്റെയും അധികൃതരുടെയും അലംഭാവം കാരണം നാട്ടിലേക്ക് പോവാനാവുന്നില്ലെന്നും നിവേദനത്തില്‍ പറയുന്നു.
കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ അതിദയനീയമാണ്. രക്ഷിതാക്കളുടെ അടുത്തെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. നടപടി വൈകുന്നത് നീതിനിഷേധത്തിന് തുല്യമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സംസ്ഥാന സമിതിയംഗം എം അജ്മല്‍ എന്നിവരാണ് നിവേദനം നല്‍കിയത്.
Next Story
RELATED STORIES
അക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMT