ബംഗാള്‍ ബോട്ട് ദുരന്തം: 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ബര്‍ദ്വാന്‍/ശാന്തിപൂര്‍: പശ്ചിമബംഗാളില്‍ ഭാഗിരഥി നദിയില്‍ ശനിയാഴ്ച രാത്രി ബോട്ട് മുങ്ങിമരിച്ച 18 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇതില്‍ നാലു കുട്ടികളുടെ ജഡങ്ങളും പെടുന്നു. 17 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി നാദിയ ജില്ലാ മജിസ്‌ട്രേറ്റ് വിജയ് ഭാരതി അറിയിച്ചു. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ശാന്തിപൂര്‍ സ്വദേശികളുടേതാണ്. തിരിച്ചറിയാനിരിക്കുന്ന മൃതദേഹം ബര്‍ദ്വാന്‍ ജില്ലക്കാരന്റെതാകാനിടയുണ്ടെന്നും ഭാരതി പറഞ്ഞു.
55 യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നു. ബര്‍ദ്വാന്‍ ജില്ലയിലെ കല്‍നയില്‍ നിന്നു മേളയില്‍ പങ്കെടുത്തു നാദിയ ജില്ലയിലെ ശാന്തിപൂരിലേക്കു മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കൊള്ളാവുന്നതിലേറെ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിനിടയാക്കിയത്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കു സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it