ബംഗാളില്‍ 79.7 % പോളിങ്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 79.7 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയിലെ 56 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.അതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പ്രവര്‍ത്തിച്ചെന്നാരോപിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി.
മമത ബാനര്‍ജി തിരഞ്ഞെടുപ്പ് കമ്മീഷനുമായി പോരാടുന്നത് തന്റെ പരാജയം സമ്മതിച്ചതുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൃഷ്ണനഗറില്‍ പറഞ്ഞു. ബംഗാള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി അസംബന്ധ പ്രസ്താവനകളാണ് നടത്തിയതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. ഒരു തന്ത്രങ്ങളിലൂടെയും തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കില്ല.
Next Story

RELATED STORIES

Share it