ബംഗാളിലും അസമിലും കനത്ത പോളിങ്

ന്യൂഡല്‍ഹി: ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളിലും അസമിലും കനത്ത പോളിങ്. 294 മണ്ഡലങ്ങളുള്ള ബംഗാളില്‍ ആദ്യഘട്ടത്തില്‍ 18 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. 40.09 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
126 മണ്ഡലങ്ങളുള്ള അസമില്‍ 65 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട പോളിങ് നടന്നത്. 95.11 ലക്ഷം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. അസമില്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ നാലാം ഊഴമാണിത്. ഗൊഗോയ് ടിറ്റബന്‍ മണ്ഡലത്തില്‍നിന്നും സ്പീക്കര്‍ പ്രണബ് ഗൊഗോയ് സിബ്‌സാഗര്‍ മണ്ഡലത്തില്‍നിന്നും ജനവിധി തേടി.
Next Story

RELATED STORIES

Share it