thrissur local

ഫഌറ്റിലെ കൊല: റഷീദിന്റെ ബംഗളൂരുവിലെ സഹായി കസ്റ്റഡിയില്‍

തൃശൂര്‍: അയ്യന്തോള്‍ ഫഌറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി റഷീദിന്റെ കൂട്ടാളികളില്‍ ഒരാള്‍ പോലിസിന്റെ പിടിയിലായി. ബംഗ്ലൂരുവില്‍ റഷീദിനെ സഹായിച്ച സംഘത്തിലുള്ള കൂട്ടാളിയാണ് പിടിയിലായിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന വാസുപുരം സ്വദേശി റഷീദിനേയും കൊണ്ട് അന്വേഷണ സംഘം തെളിവെടുപ്പിനായി ബംഗ്ലൂരുവിലേക്ക് പോയിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം റഷീദ് കാമുകി ശാശ്വതിയുമായി പോയത് ആദ്യം തമിഴ്‌നാട്ടിലേക്കാണ്. തുടര്‍ന്ന് റഷീദ് ബംഗ്ലൂരുവിലേക്ക് കടക്കുകയായിരുന്നു. റഷീദ് രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം ബംഗ്ലൂരു കന്റോണ്‍മെന്റ് സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് കോംപൗണ്ടില്‍ നിന്നും കണ്ടെടുത്തു. ബംഗ്ലൂരു പോലിസിന്റെ സഹായത്തോടെയാണ് കാര്‍ കണ്ടെത്തിയത്.
സതീശനെ വധിക്കാന്‍ ഉപയോഗിച്ച വടി വാഹനത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. റഷീദിനെ ബംഗ്ലൂരുവിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കൊലപാതകത്തിന് ഉപയോഗിച്ച വടി പോലിസ് കണ്ടെടുത്തത്. കൊടൈക്കാനില്‍ നിന്നു റഷീദ് ഒളിവില്‍ പോകാനുപയോഗിച്ച വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതി ഒളിവില്‍ കഴിഞ്ഞ ലോഡ്ജിലും പോലിസ് തെളിവെടുപ്പ് നടത്തി. വെസ്റ്റ് സിഐ വി കെ രാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ലോഡ്ജില്‍ റഷീദ് തിരിച്ചറിയല്‍ കാര്‍ഡിന്റെ രേഖകള്‍ ഹാജരാക്കിയിരുന്നു. ലോഡ്ജിലെ ജീവനക്കാരും റഷദിനെ തിരിച്ചറിഞ്ഞു.
കൊടൈക്കനാല്‍, മേട്ടുപ്പാളയം എന്നിവിടങ്ങളിലും തെളിവെടുപ്പിനായി റഷീദിനെ കൊണ്ടു പോകും. ഈ മാസം ആറു വരെയാണ് റഷീദിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
അതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രിസണേഴ്‌സ് വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്ന കേസിലെ പ്രതിയും കെപിസിസി മുന്‍സെക്രട്ടറിയുമായ എം ആര്‍ രാമദാസിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റിമാന്റ് ചെയ്ത കോടതി ഉത്തരവ് കേട്ട് കോടതി മുറിയില്‍ കുഴഞ്ഞു വീണ രാമദാസ് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ തുടരുകയാണ്.
രാമദാസിനെ വിശദമായി ചോദ്യം ചെയ്യാന്‍ പോലിസ് കസ്റ്റഡിയില്‍ വിടുന്ന കാര്യം മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിഗണിക്കും. കൊലപാതക സമയത്ത് രാമദാസ് ഫഌറ്റിലുണ്ടായിരുന്നതായി റഷീദിന്റേയും മറ്റു കൂട്ടുപ്രതികളുടേയും മൊഴികളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
കേസില്‍ രാമദാസിന്റെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് ചോദ്യം ചെയ്യണമെന്ന് പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it