പ്രത്യുഷയുടെ ആത്മഹത്യ; രാഹുലിന്റെ അഭിഭാഷകന്‍ പിന്മാറി

മുംബൈ: ടെലിവിഷന്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് അവരുടെ കാമുകന്‍ രാഹുല്‍ രാജ് സിങിന്റെ അഭിഭാഷകന്‍ നീരജ് ഗുപ്ത പിന്മാ റി. മാനുഷിക പരിഗണന കണക്കിലെടുത്താണ് താന്‍ കേസി ല്‍നിന്ന് പിന്മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു കക്ഷി തെറ്റായാലും ശരിയായാലും എല്ലാവിവരവും അയാളുടെ അഭിഭാഷകന് കൈമാറണം. എന്നാല്‍, തനിക്ക് അതൊന്നും ലഭിച്ചില്ല. മാധ്യമങ്ങളില്‍ നിന്നാണ് എല്ലാ വിവരവും ലഭിക്കുന്നത് -ഗുപ്ത പറഞ്ഞു.
രാഹുലിനേതിരേ കേസെടുത്തതുകൊണ്ടാണോ മനം മാറ്റം എന്നു ചോദിച്ചപ്പോള്‍ അതുമായി ബന്ധമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആത്മഹത്യാ പ്രേരണയ്ക്ക് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ ദിവസമാണ്. പ്രത്യുഷയുടെ അമ്മ സോമയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. രാഹുലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലിസ് സംശയിക്കുന്നുണ്ട്. പ്രത്യുഷയ്ക്ക് സാമ്പത്തിക ക്ലേശങ്ങളുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
രാഹുല്‍ ഇപ്പോള്‍ ആശുപത്രിയിലാണ് നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, രാഹുല്‍ മുന്‍കൂര്‍ ജാമ്യം തേടി ദില്‍ദോഷി സെഷന്‍സ് കോടതിയെ സമീപിച്ചു. ഹരജിയില്‍ ഇന്ന് വാദം കേള്‍ക്കും.
Next Story

RELATED STORIES

Share it