പോലിസില്‍ വീണ്ടും അഴിച്ചുപണി

തിരുവനന്തപുരം: പോലിസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. സംസ്ഥാനത്തെ 19 എസ്പിമാരെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി.
പി പ്രകാശ് പോലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലാവും. പുറ്റിങ്ങല്‍ അപകടസമയത്ത് കൊല്ലം എസ്പിയായിരുന്നു പി പ്രകാശ്. രാഹുല്‍ ആര്‍ നായരെ പോലിസ് ആസ്ഥാനത്തേക്കു നിയമിച്ചു. ആരോപണ വിധേയനായ ജേക്കബ് ജോബിന് ക്രൈംബ്രാഞ്ചില്‍ നിയമനം. ചന്ദ്രബോസ് കേസില്‍ സസ്പെന്‍ഷന്‍ ലഭിച്ച എസ്പിയാണ് ചന്ദ്രബോസ്. പി പ്രകാശ് പോലിസ് ട്രെയ്‌നിങ് കോളജ് പ്രിന്‍സിപ്പല്‍, കാളിരാജ് മഹേഷ്‌കുമാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പി, ജയാനന്ദ് എ പോലിസ് കംപ്യൂട്ടര്‍ സെല്‍, രാജ്പാല്‍ മീണ എസ്ബി സിഐഡി ഇന്റേണല്‍, മുഹമ്മദ് ഷബീര്‍ എന്‍ആര്‍ഐ സെല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, സി പി ഗോപകുമാര്‍ എസ്ബി സിഐഡി, പി എ വല്‍സന്‍ എംഎസ്പി കമാന്‍ഡന്റ്, സോമശേഖരന്‍ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്‌പെഷ്യല്‍ സെല്‍, രാഹുല്‍ ആര്‍ നായര്‍ എഐജി വണ്‍, കെ വിജയന്‍ പാലക്കാട് സിബി സിഐഡി, കെ വി ജോസഫ് പോലിസ് അസോസിയേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍, നാരായണന്‍ വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എറണാകുളം, വി ഗോപാലകൃഷ്ണന്‍ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജി, കെ ജി സൈമണ്‍ സിബി സിഐഡി കോട്ടയം, പി എ ശിഖറാം എസ്ബി സിഐഡി തൃശൂര്‍, പി അശോക് കുമാര്‍ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജി, തോമസ് ജോളി സിബി സിഐഡി തിരുവനന്തപുരം എന്നിവയാണ് എസ്പിമാരും സ്ഥാനമാറ്റം ലഭിച്ച സ്ഥാനങ്ങളും.
പിണറായി വിജയന്‍ മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം പോലിസ് തലപ്പത്ത് വന്‍ അഴിച്ചുപണിയാണു നടത്തിയത്. പോലിസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റിരുന്നു. ഡിജിപി സ്ഥാനത്തു നിന്ന് ടിപി സെന്‍കുമാറിനെ മാറ്റി ബെഹ്‌റയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it