പേരമകനും സുഹൃത്തുക്കളും ആക്രമിച്ചെന്ന്; മൂന്നു പേര് റിമാന്‍ഡില്‍
BY Sumeera SMR30 Jan 2016 4:48 AM GMT
Sumeera SMR30 Jan 2016 4:48 AM GMT
അമ്പലവയല്‍: പേരമകനും സുഹൃത്തുക്കളും ചേര്‍ന്ന് മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി മകനെയും കുടുംബത്തേയും ആക്രമിച്ചതായി വയോധികയുടെ പരാതി. സംഭവത്തില്‍ മൂന്ന് പേര് റിമാന്‍ഡില്‍. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം
അമ്പലവയല്‍ മാങ്കൊമ്പ് ചാത്തനാട്ട് എല്‍ദോ, സുഹൃത്തുക്കളായ നിഖില്‍, കൊളക്കാട്ടില് സോബിന്‍ എന്നിവരാണ് റിമാന്‍ഡിലായത്. എല്‍ദോയുടെ അമ്മയുടെ അമ്മയായ കുന്തളായില് മേരിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. എല്‍ദോയും സുഹൃത്തുക്കളും ചേര്‍ന്ന് തന്റെ മകന് സണ്ണി, ഭാര്യ ഗ്രേസി, മക്കളായ ജുഗിന്, അലന് എന്നിവരെ കമ്പി, കട്ടപ്പാര, കത്തി തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് മേരി അമ്പലവയല്‍ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
എല്‍ദോ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയിലുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. ഇരുവിഭാഗങ്ങളും തമ്മില്‍ ഏറെ ക്കാലമായി സ്വത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതേ ചൊല്ലി വഴക്കും പതിവാണ്.
കഴിഞ്ഞ രാത്രിയിലും വഴക്കുണ്ടാവുകയും ഇത് ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അമ്പലവയല്‍ അഡീഷണല്‍ എസ്ഐ രാധാകൃഷ്ണനും സംഘവും സ്ഥലത്തെത്തി എല്‍ദോയേയും സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
അമ്പലവയല്‍ മാങ്കൊമ്പ് ചാത്തനാട്ട് എല്‍ദോ, സുഹൃത്തുക്കളായ നിഖില്‍, കൊളക്കാട്ടില് സോബിന്‍ എന്നിവരാണ് റിമാന്‍ഡിലായത്. എല്‍ദോയുടെ അമ്മയുടെ അമ്മയായ കുന്തളായില് മേരിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. എല്‍ദോയും സുഹൃത്തുക്കളും ചേര്‍ന്ന് തന്റെ മകന് സണ്ണി, ഭാര്യ ഗ്രേസി, മക്കളായ ജുഗിന്, അലന് എന്നിവരെ കമ്പി, കട്ടപ്പാര, കത്തി തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് മേരി അമ്പലവയല്‍ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
എല്‍ദോ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയിലുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. ഇരുവിഭാഗങ്ങളും തമ്മില്‍ ഏറെ ക്കാലമായി സ്വത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതേ ചൊല്ലി വഴക്കും പതിവാണ്.
കഴിഞ്ഞ രാത്രിയിലും വഴക്കുണ്ടാവുകയും ഇത് ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അമ്പലവയല്‍ അഡീഷണല്‍ എസ്ഐ രാധാകൃഷ്ണനും സംഘവും സ്ഥലത്തെത്തി എല്‍ദോയേയും സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT