kozhikode local

പേരക്കിടാവിനെ കളിപ്പിച്ച് മതിയാവാതെ പുരുഷോത്തമനും മാളുക്കുട്ടിയും

കൊയിലാണ്ടി: ശനിയാഴ്ച ഉച്ചക്ക് കാട്ടില്‍പീടികയിലെ വള്ളില്‍ക്കടവില്‍ നടുപ്പുരക്കല്‍ പുരുഷോത്തമനും മാളുക്കുട്ടിയും ഏറെ സന്തോഷത്തിലായിരുന്നു. മകളും ഭര്‍ത്താവും പേരക്കുട്ടിയുമായി വീട്ടിലെത്തിയതായിരുന്നു ഈ സന്തോഷത്തിനുകാരണം. രാത്രിയാകുംവരെ ഇരുവരും പേരക്കുട്ടിയോടൊപ്പമായിരുന്നു. പലപ്പോഴും മകളും കുടുംബവീട്ടിലെത്താറുണ്ടെങ്കിലും അന്നൊക്കെ പരിഭവവും പിണക്കവുമായിരിക്കും. എന്നാല്‍ കഴിഞ്ഞ ദിവസം അതൊന്നും ഇല്ലായിരുന്നു. പുലര്‍ച്ചെ 3.15ന് പുരുഷോത്തമന്‍ മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ മരുമകന്‍ ബൈക്കില്‍ സ്ഥലം വിട്ടിരുന്നു. പലപ്പോഴും യാത്ര പറയാതെ പോകാറുള്ളതുകൊണ്ട് പ്രത്യേകത തോന്നിയതുമില്ല. 6.15ന് പേരക്കുട്ടി അനിത് കൃഷ്ണയെ എടുത്തുകൊണ്ടുവരാന്‍ ഭാര്യ മാളുകുട്ടിയോട് അയാള്‍ പറയുകയായിരുന്നു. മാളുകുട്ടി അകത്തുകടന്നപ്പോഴാണ് മകളും കുഞ്ഞും മരിച്ചനിലയില്‍ കിടക്കുന്നത് കണ്ടത്.
പ്രശോഭിന്റെയും അനുഷയുടേയും വിവാഹം പ്രണയവിവാഹമായിരുന്നു. പ്രശോഭ് തിരുവണ്ണൂരില്‍ ഇന്‍ഡസ്ട്രിയല്‍ ജീവനക്കാരനാണ്. ടൗണില്‍ വെച്ച് കണ്ട പരിചയമാണ് വിവാഹത്തിലെത്തിച്ചത്. വിവാഹത്തിനുശേഷം പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പല ദിവസങ്ങളിലും ഭാര്യയെ കാട്ടില്‍പീടികയില്‍ കൊണ്ടുവിടുമായിരുന്നു. മകന് ആറുമാസമേ പ്രായമായിട്ടുള്ളൂ.
Next Story

RELATED STORIES

Share it