kozhikode local

പെണ്‍കുട്ടിയുടെ മതംമാറ്റം: പോലിസ് സ്‌റ്റേഷനില്‍ സംഘപരിവാരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

താമരശ്ശേരി: സ്വന്തം ഇഷ്ടപ്രകാരം മതം മാറിയ പെണ്‍കുട്ടിയെ പോലിസ് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ സംഘപരിവാര പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പോലീസ് വിരട്ടി ഓടിക്കലില്‍ കലാശിച്ചു.
താമരശ്ശേരി കാരാടി സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയാണ് സ്വന്തം ഇഷ്ടപ്രകാരം മതം മാറിയത്. രണ്ട് ദിവസം മുന്‍പ് കൂടുതല്‍ പഠനത്തിനായി വീട്ടില്‍ നിന്നും പോയ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി പഠിക്കുന്ന സ്ഥലത്തു നിന്നും പോലിസ് ഇവരെ കൂട്ടി താമരശ്ശേരി സ്‌റ്റേഷനില്‍ എത്തിച്ചു. വിവരമറിഞ്ഞെത്തിയ സംഘപരിവാര പ്രവര്‍ത്തകര്‍ മാതാവിനെ ഭീഷണിപ്പെടുത്തുകയും സ്റ്റേഷനിലും പരിസരത്തും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കോടതിയില്‍ ഹാജറാക്കിയ പെണ്‍കുട്ടി മതപഠനത്തിനനവധിക്കുകയാണെങ്കില്‍ മാതാവിനൊപ്പം പോവാന്‍ തയ്യാറാണെന്നറിയിച്ചു . മാതാവ് സമ്മതിച്ചതോടെ മാതാവിനെയും മകളെയും കാണാനില്ലെന്ന് കോടതി പെണ്‍കുട്ടിയെ അവര്‍ക്കൊപ്പം വിടുകയായിരുന്നു.
Next Story

RELATED STORIES

Share it