പൂരാവേശമായി കലാശക്കൊട്ട്
BY Sumeera SMR15 May 2016 5:46 AM GMT
Sumeera SMR15 May 2016 5:46 AM GMT
കോഴിക്കോട്: പൂരാവേശമായി നഗരത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. നേരം വെള്ളകീറുന്നതിനു മുമ്പ് തന്നെ പ്രചരണ വാഹനങ്ങളിലും സ്വന്തം വാഹനങ്ങളിലും കൊടിക്കൂറകളും ബാന്റ് വാദ്യങ്ങളും രാഷ്ട്രീയ പ്രചരണ പാട്ടുകളുമായെത്തിയവരുടെ ശബ്ദഘോഷം കേട്ടാണ് ഇന്നലെ ജനം ഉണര്‍ന്നത്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ പ്രവര്‍ത്തകര്‍ ആവേശം ഒട്ടും ചോരാതെയായിരുന്നു കലാശക്കൊട്ടിലേക്ക് കൊട്ടികയറിയത്. ഇരുകരക്കാര്‍ തമ്മിലുള്ള കമ്പക്കെട്ട് പോലെയായിരുന്നു വാദ്യമേളങ്ങളിലെ ശബ്ദഘോഷം. എസ്ഡിപിഐ-എസ്പി സഖ്യവും ഒട്ടും മോശമല്ലാത്ത പ്രചരണമാണ് നടത്തിയത്. സ്ഥാനാര്‍ഥികളുടെ ചിത്രം പതിച്ച ബനിയനുകളും മുഖം മൂടികളും ധരിച്ചെത്തിയവരില്‍ നിരവധി യുവതികളുമുണ്ടായിരുന്നു.
നിയോജക മണ്ഡലടിസ്ഥാനത്തിലായിരുന്നു കലാശക്കൊട്ട് വേദികള്‍. സൗത്ത് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായ എം കെ മുനീറിന്റേയും അബ്ദുല്‍ വഹാബിന്റേയും സതീശന്റേയും അണികള്‍ കുറ്റിച്ചിറയിലാണ് ഏറെ നേരം തമ്പടിച്ചത്.
കോഴിക്കോട് കടപ്പുറത്തെ വീഥികളില്‍ പ്രദീപ് കുമാറിന്റേയും സുരേഷ് ബാബുവിന്റേയും അണികള്‍ എത്തിയപ്പോള്‍ അവിടെ ആവേശക്കടലിരമ്പി. ബാന്റ് വാദ്യങ്ങളും ചെണ്ടമേളങ്ങളും'പെരുമ്പറ'പോലുള്ള ശബ്ദം കൂടിയ വാദ്യവും പ്രവര്‍ത്തകരുടെ ആവേശത്തെ നൃത്തച്ചുവടുകളാക്കി. പാര്‍ട്ടികൊടികള്‍ വാഹനത്തിലിരുന്ന് വാനില്‍ ചുഴറ്റിയായിരുന്നു ചിലരുടെ ആവേശപ്രകടനം. കഴിഞ്ഞ രണ്ടര മാസക്കാലമായി ഊണും ഉറക്കില്ലാതെ തങ്ങളുടെ മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് കലാശക്കൊട്ട് ഒരു പൂരസമാപ്തിയുടെ പ്രതീതിയാണ് ജനിപ്പിച്ചത്.
സത്രീകളും കുട്ടികളുമടക്കം ഇവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് റോഡിലിറങ്ങി.
ഇരുവശത്തും കെട്ടിടങ്ങളിലും ജനം പ്രചരണോല്സവത്തിന് ആവേശം പകര്‍ന്നു. ഇരുചക്രവാഹനങ്ങളോടിച്ചിരുന്നവര് നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ അതിരുവിട്ട ആവേശമായി. ഇന്ന് മുതല്‍ നിശബ്ദ പ്രചരണമാണ്. വോട്ടുറപ്പിക്കുകയും വിട്ടുപോയവരെ കണ്ടെത്തലും ആടി നില്ക്കുന്ന വോട്ടുകളെ അരക്കിട്ട് ഉറപ്പിക്കലുമൊക്കെയാണ് ഇനിയുള്ള മണിക്കൂറുകളില്‍ നടത്തുക.
നിയോജക മണ്ഡലടിസ്ഥാനത്തിലായിരുന്നു കലാശക്കൊട്ട് വേദികള്‍. സൗത്ത് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായ എം കെ മുനീറിന്റേയും അബ്ദുല്‍ വഹാബിന്റേയും സതീശന്റേയും അണികള്‍ കുറ്റിച്ചിറയിലാണ് ഏറെ നേരം തമ്പടിച്ചത്.
കോഴിക്കോട് കടപ്പുറത്തെ വീഥികളില്‍ പ്രദീപ് കുമാറിന്റേയും സുരേഷ് ബാബുവിന്റേയും അണികള്‍ എത്തിയപ്പോള്‍ അവിടെ ആവേശക്കടലിരമ്പി. ബാന്റ് വാദ്യങ്ങളും ചെണ്ടമേളങ്ങളും'പെരുമ്പറ'പോലുള്ള ശബ്ദം കൂടിയ വാദ്യവും പ്രവര്‍ത്തകരുടെ ആവേശത്തെ നൃത്തച്ചുവടുകളാക്കി. പാര്‍ട്ടികൊടികള്‍ വാഹനത്തിലിരുന്ന് വാനില്‍ ചുഴറ്റിയായിരുന്നു ചിലരുടെ ആവേശപ്രകടനം. കഴിഞ്ഞ രണ്ടര മാസക്കാലമായി ഊണും ഉറക്കില്ലാതെ തങ്ങളുടെ മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് കലാശക്കൊട്ട് ഒരു പൂരസമാപ്തിയുടെ പ്രതീതിയാണ് ജനിപ്പിച്ചത്.
സത്രീകളും കുട്ടികളുമടക്കം ഇവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് റോഡിലിറങ്ങി.
ഇരുവശത്തും കെട്ടിടങ്ങളിലും ജനം പ്രചരണോല്സവത്തിന് ആവേശം പകര്‍ന്നു. ഇരുചക്രവാഹനങ്ങളോടിച്ചിരുന്നവര് നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ അതിരുവിട്ട ആവേശമായി. ഇന്ന് മുതല്‍ നിശബ്ദ പ്രചരണമാണ്. വോട്ടുറപ്പിക്കുകയും വിട്ടുപോയവരെ കണ്ടെത്തലും ആടി നില്ക്കുന്ന വോട്ടുകളെ അരക്കിട്ട് ഉറപ്പിക്കലുമൊക്കെയാണ് ഇനിയുള്ള മണിക്കൂറുകളില്‍ നടത്തുക.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT