പൂട്ടിയ ബാറുകള്‍ തുറക്കില്ല: യെച്ചൂരി

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ വിഷയത്തില്‍ കേരളത്തില്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും യെച്ചൂരി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തില്‍ മാറ്റം വരുത്തില്ല. മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരുകയാണ് സിപിഎമ്മിന്റെയും ലക്ഷ്യം. ഇതിനുള്ള നടപടി സ്വീകരിക്കും-അവയ്‌ലബിള്‍ പോളിറ്റ്ബ്യൂറോ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയം സംബന്ധിച്ച് കേരളഘടകത്തില്‍ ആശയക്കുഴപ്പം വന്നതിനെ തുടര്‍ന്നാണ് യെച്ചൂരി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ കോടിയേരി ബാലകൃഷ്ണനുമായി യെച്ചൂരി ബന്ധപ്പെട്ടിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ നിലപാട് സ്വീകരിച്ചാല്‍ അത് ബാറുടമകള്‍ക്ക് അനുകൂലമായ തീരുമാനമാണെന്ന തെറ്റിദ്ധാരണയുണ്ടാക്കുമെന്നും തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നും വിഎസ് കേന്ദ്രനേതൃത്വത്തെ അറിയിക്കുകയുണ്ടായി.
Next Story

RELATED STORIES

Share it