പുല്ലങ്കോട് എസ്‌റ്റേറ്റില്‍ കാട്ടാന ഫീല്‍ഡ് ഓഫിസറെ കുത്തിക്കൊന്നു

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ പുല്ലങ്കോട് എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. എസ്റ്റേറ്റ് ഫീല്‍ഡ് ഓഫിസര്‍ ആലുക്കല്‍ മുരളീധരന്‍(50) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. എസ്‌റ്റേറ്റ് ഓഫിസിനോടു ചേര്‍ന്ന ക്വാര്‍ട്ടേഴ്‌സില്‍നിന്നു സ്‌കൂട്ടറില്‍ തോട്ടത്തിലേക്കു പോവാനായി പുറത്തിറങ്ങുമ്പോഴാണ് ആന മുരളിയെ ആക്രമിച്ചത്. ഉടന്‍ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കടിഞ്ചീരി മലയോടു ചേര്‍ന്ന മാളിയേക്കലും പരിസരങ്ങളിലും രാത്രി സൈ്വരവിഹാരം നടത്തിയ കാട്ടാന പുലര്‍ച്ചയോടെ നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാത മുറിച്ചുകടന്ന് ഉദരംപൊയിലിലൂടെയാണ് പുല്ലങ്കോട് എസ്‌റ്റേറ്റിലെത്തിയത്. എസ്‌റ്റേറ്റ് ആശുപത്രിക്കു സമീപത്തെ റോഡിലേക്കു പാഞ്ഞുകയറിയ കാട്ടാന വാച്ച്മാന്‍ കൈപ്പഞ്ചേരി നസീറിനെയാണ് ആദ്യം ആക്രമിച്ചത്. സ്‌കൂട്ടറില്‍ ആന തുമ്പിക്കൈകൊണ്ട് ഇടിച്ചതോടെ വാഹനമുേപക്ഷിച്ച് നസീര്‍ ജീവനും കൊണ്ടോടി.
വിവരമറിഞ്ഞെത്തിയ ജനക്കൂട്ടം പടക്കംപൊട്ടിച്ച് ആനയെ ഓടിക്കാന്‍ ശ്രമം നടത്തി. ഇതിനിടയിലാണ് മുരളീധരനെ താമസസ്ഥലത്തിനു മുമ്പില്‍ വച്ച് ആക്രമിക്കുന്നത്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ എഴുമണിക്ക് വീട്ടുവളപ്പില്‍. പിതാവ് പൂക്കോട്ടുംപാടത്ത് താമസിക്കുന്ന സിപിഐ ജില്ലാ കമ്മിറ്റിയംഗം കാളികാവിലെ ആലുക്കല്‍ കുട്ടന്‍നായര്‍. മാതാവ്: ദേവകിയമ്മ. ഭാര്യ: മിനി. മക്കള്‍: നിമിഷ, വിഷ്ണു. സഹോദരങ്ങള്‍: ഉദയകുമാരി, ശോഭന, അജിതകുമാരി, പ്രസന്ന, സിന്ധു.
Next Story

RELATED STORIES

Share it