Kottayam Local

പുലയസമുദായ ഏകോപനസമിതി രൂപീകരിച്ചു

വൈക്കം: സംവരണം നിര്‍ത്തലാക്കാനുള്ള ഗൂഢനീക്കത്തിനും ദലിത് പീഡനത്തിനുമെതിരേ പുലയസമുദായ ഏകോപനസമിതി രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന പട്ടിക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള സംവരണം ഭരണഘടനാപരമായ അവകാശമാണ്.
സംവരണം അവസാനിപ്പിക്കണമെന്നുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും ഇതുവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്താന്‍ കഴിയാത്ത പട്ടികവിഭാഗങ്ങളെ വീണ്ടും അടിമത്തത്തിലേക്കു തള്ളിവിടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗവുമാണ്.
മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ച ശക്തികള്‍ തന്നെയാണ് ഇന്നും രംഗത്തുള്ളത്. യൂനിവേഴ്‌സിറ്റികളിലെ ഉയര്‍ന്ന തസ്തികകളിലെ നിയമനങ്ങള്‍ പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ വേണമെന്ന കോടതിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദലിത് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടെരിക്കുകയും ചെയ്ത സംഭവങ്ങള്‍ രാജ്യത്തിനാകെ അപമാനകരമാണ്. ദലിത് വിഭാഗങ്ങള്‍ക്കെതിരായ ഇത്തരം സംഭവങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നതിന് എല്ലാ പട്ടികജാതി സംഘടനകളും അഭിപ്രായഭിന്നതകള്‍ മറന്നു യോജിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ തുടക്കമായാണു പുലയസമുദായ ഏകോപന സമിതിക്കു രൂപം നല്‍കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കെ കെ കുട്ടപ്പന്‍, കെ ചെല്ലപ്പന്‍, പി കെ മുരളീധരന്‍, എ ഭാസ്‌ക്കരന്‍, സി ടി അപ്പുക്കുട്ടന്‍, ശശിധരന്‍ അക്കരപ്പാടം, ടി സി ഗോപി പങ്കെടുത്തു.
Next Story

RELATED STORIES

Share it