പുടിന്റെ സഹായി ലെസിന്‍ കൊല്ലപ്പെട്ടത് തലക്കേറ്റ പ്രഹരംമൂലം

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ മുന്‍ സഹായിയായിരുന്ന മിഖായില്‍ ലെസിന്‍ കൊല്ലപ്പെട്ടത് തലക്കേറ്റ പ്രഹരത്തെത്തുടര്‍ന്ന്. കഴിഞ്ഞവര്‍ഷം നവംബറില്‍ യുഎസിലെ വാഷിങ്ടണ്‍ ഡിസിയിലെ ഡ്യു പോണ്ട് സര്‍ക്കിള്‍ ഹോട്ടലില്‍ വച്ചാണ് 57കാരനായ മിഖായില്‍ ലെസിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. റഷ്യയിലെ മുന്‍ മാധ്യമ വകുപ്പ് മന്ത്രിയായിരുന്ന ലെസിന്‍ മാധ്യമ ഭീമനായ ഗാസ്‌പോണ്‍ മീഡിയയുടെ തലവനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. റഷ്യന്‍ മാധ്യമരംഗത്തെയും അധികാരരംഗത്തെയും ഏറ്റവും സ്വാധീനശേഷിയുള്ള വ്യക്തികളിലൊരാളായാണ് ലെസിന്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഹൃദയാഘാതം മൂലമാണ് ലെസിന്‍ മരിച്ചതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ റിപോര്‍ട്ട് ചെയ്തത്.
Next Story

RELATED STORIES

Share it