പിണറായിയുടെ വീടിനു സമീപത്തെ കൂറ്റന്‍ ഫ്ളെക്‌സ്‌ കത്തിച്ചു

പിണറായിയുടെ വീടിനു സമീപത്തെ കൂറ്റന്‍ ഫ്ളെക്‌സ്‌ കത്തിച്ചു
X
pinaray-posterതലശ്ശേരി: ധര്‍മടം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ വീടിനു സമീപത്തെ കൂറ്റന്‍ പ്രചാരണ ബോര്‍ഡ് തീയിട്ടു നശിപ്പിച്ചു. പിണറായി പാണ്ട്യാലമുക്കില്‍ സ്ഥാപിച്ച മുന്നൂറടി നീളമുള്ള ഫഌക്‌സ് ബോര്‍ഡും സമീപത്തു പതിച്ചിരുന്ന പോസ്റ്ററുകളുമാണ് തീയിട്ടുനശിപ്പിച്ചത്. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സിപിഎമ്മും പിണറായി വിജയനും ആരോപിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെയാണ് അക്രമം. പാണ്ട്യാലമുക്കിലെ പുത്തന്‍കണ്ടത്ത് പിണറായി വിജയന്റെ സമരങ്ങളും രാഷ്ട്രീയ ജീവിതവും ആലേഖനം ചെയ്തുള്ള മുന്നൂറടി നീളമുള്ള ഫഌക്‌സ് ബോര്‍ഡാണ് സ്ഥാപിച്ചിരുന്നത്. ബോര്‍ഡ് കീറിയ ശേഷം കൂട്ടിയിട്ട് തീയിടുകയായിരുന്നു. ധര്‍മടം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്  10ഓളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. ഇതിന്റെ തുടര്‍ച്ചയായി ചില ആര്‍എസ്എസ് പ്രവര്‍ത്തകരെ ധര്‍മ്മടം പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍, പോലിസ് കസ്റ്റഡിയിലുള്ള പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രിയോടെ ബിജെപി, ആര്‍എസ്എസ് ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ധര്‍മ്മടം പോലിസ് സ്റ്റേഷന്റെ മുന്നില്‍ കുത്തിയിരിപ്പു തുടങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it