Pathanamthitta

പാലോട് രവി ഡെപ്യൂട്ടി സ്പീക്കറായി ചുമതലയേറ്റു  

തിരുവനന്തപുരം: നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി പാലോട് രവി തിരഞ്ഞെടുക്കപ്പെട്ടു. 65നെതിരേ 74 വോട്ടുകള്‍ നേടിയാണ് പാലോട് രവി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഐയിലെ ഇ ചന്ദ്രശേഖരനായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. പ്രതിപക്ഷത്തുനിന്നുള്ള ഡോ. ടി എം തോമസ് ഐസക് ഒഴികെ മറ്റുള്ളവരെല്ലാം വോട്ടെടുപ്പില്‍ പങ്കെടുത്തു.
കെ ബി ഗണേഷ്‌കുമാര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തു. കെ എം മാണി വോട്ട് ചെയ്ത് മടങ്ങി. ഡെപ്യൂട്ടി സ്പീക്കറെ സ്പീക്കര്‍ എന്‍ ശക്തന്‍ അഭിനന്ദിച്ചു. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും കക്ഷിനേതാക്കള്‍ക്കും ഹസ്തദാനം നല്‍കിയാണ് ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് പാലോട് രവി മടങ്ങിയത്. സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ആര്‍എസ്പിയുടെ കോവൂര്‍ കുഞ്ഞുമോന്‍ സഭാതളത്തിലിറങ്ങി രവിയെ ആശ്ലേഷിച്ചത് സഭയില്‍ ചിരിപടര്‍ത്തി.
Next Story

RELATED STORIES

Share it