Flash News

പാരിസ് ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

പാരിസ്:പാരിസില്‍ കഴിഞ്ഞദിവസമുണ്ടായ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ എന്നു പോലീസ് കരുതുന്നയാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ബെല്‍ജിയം സ്വദേശിയായ അബ്ദുള്‍ ഹാമിദ് അബൗദ് ആണ് കൊല്ലപ്പെട്ടത്. അബൗദിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇന്നലെയുണ്ടായ സ്‌ഫോടനത്തിലും വെടിവയ്പിലും രണ്ടുപേര്‍ മരിച്ചിരുന്നു. മരിച്ചവരിലൊരാള്‍ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരകന്‍ അബൗദ് ആണെന്നാണ് അധികൃതര്‍ സ്ഥീരീകരിച്ചത്.
അബൗദും സംഘവും ഒളിഞ്ഞിരിക്കുന്നുവെന്നു വിവരം ലഭിച്ച പോലിസും സൈനികരും സംയുക്തമായാണ് പാരിസ് നഗരത്തിനടുത്ത സെന്റ് ഡെന്നിസിലെ ഫല്‍റ്റ് ഇന്നലെ പുലര്‍ച്ചെ വളഞ്ഞത്.
പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ശരീരത്തില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ചു യുവതി ചിതറിത്തെറിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മറ്റൊരാള്‍ പോലിസ് വെടിയേറ്റു മരിച്ചു ഇയാള്‍ അബൗദാണന്നാണ് ഫോറന്‍സിക് പരിശോധനയിലൂടെ സ്ഥിരീകരിച്ചത്്്. ഇന്നലെ ഏഴു പേരെ അറസ്റ്റ് ചെയ്ത പോലിസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ഏഴു മണിക്കൂറോളം നീണ്ട നടപടി ഉച്ചയോടെയാണ് അവസാനിച്ചത്.
പുലര്‍ച്ചെ 4നു നഗരത്തിലെത്തിയ പോലിസും സൈനികരും കെട്ടിടത്തില്‍ ഉള്ളവരെ ഒഴിപ്പിച്ച ശേഷമാണ് അകത്തേക്കു കടന്നത്. അബൗദിനു പുറമേ വെള്ളിയാഴ്ച ആക്രമണം നടത്തിയവരില്‍ പ്രധാനിയെന്നു സംശയിക്കുന്ന സലാഹ് അബ്ദുല്‍ സലാമും കെട്ടിടത്തിലുണ്ടെന്ന് ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ഫ്രഞ്ച് പോലിസ് സ്ഥിരീകരിച്ചിട്ടില്ല.
പടിഞ്ഞാറന്‍ പാരിസിലെ അരിജി, തുലുസ് എന്നിവിടങ്ങളിലും ഇന്നലെ വ്യാപകമായ റെയ്ഡ് നടന്നിരുന്നു.
Next Story

RELATED STORIES

Share it