പാമൊലിന്‍ കേസില്‍ വിചാരണ തുടരാമെന്ന് സുപ്രിംകോടതി
BY Sumeera SMR12 May 2016 3:36 AM GMT
Sumeera SMR12 May 2016 3:36 AM GMT
ന്യൂഡല്‍ഹി: പാമൊലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയില്‍ തിരിച്ചടി. പാമൊലിന്‍ കേസില്‍ ഇപ്പോള്‍ ആരെയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്നും വിചാരണ തുടരാമെന്നും അറിയിച്ച കോടതി, വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.
കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, മുന്‍ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ പി ജെ തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ കോടതി തള്ളി.
കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ അഭിഭാഷകന് വാദിച്ചു. തുടര്‍ന്ന് കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്നു കോടതി ചോദിച്ചു. റിവിഷന്‍ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി. എന്നാല്‍ രേഖകള്‍ പരിശോധിച്ചശേഷം അങ്ങനെയൊരു ഹരജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇല്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണോയെന്നും ആരാണ് ഇത്തരം വിവരം നല്‍കുന്നതെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ ചോദിച്ചു.
മേലില്‍ പിഴവുകള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ശക്തമായ നിയമനടപടികള്‍ ഉണ്ടാവേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതിനുശേഷമാണ് വിചാരണ തുടരാന്‍ കോടതി ഉത്തരവിട്ടത്.
കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, മുന്‍ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ പി ജെ തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ കോടതി തള്ളി.
കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ അഭിഭാഷകന് വാദിച്ചു. തുടര്‍ന്ന് കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്നു കോടതി ചോദിച്ചു. റിവിഷന്‍ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി. എന്നാല്‍ രേഖകള്‍ പരിശോധിച്ചശേഷം അങ്ങനെയൊരു ഹരജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇല്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണോയെന്നും ആരാണ് ഇത്തരം വിവരം നല്‍കുന്നതെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ ചോദിച്ചു.
മേലില്‍ പിഴവുകള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ശക്തമായ നിയമനടപടികള്‍ ഉണ്ടാവേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതിനുശേഷമാണ് വിചാരണ തുടരാന്‍ കോടതി ഉത്തരവിട്ടത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT