Flash News

പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഹരിദ്വാര്‍: പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. പ്രസ്താവന വിവാദമായതോടെ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും സംസ്ഥാനത്ത്് ഗോവധ നിരോധനം നിലവിലുണ്ടെന്ന്് മാത്രമാണ് പറഞ്ഞതെന്നും റാവത്ത്‌വിശദീകരണം നല്‍കി.
പശുവിനെ കൊല്ലുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്നും അവര്‍ ഏത് ജാതിയില്‍പ്പെട്ടവരാണെങ്കിലും രാജ്യത്തിന്റെ ശത്രുക്കളാണെന്നുമാണ് ഹരിദ്വാറില്‍ ഗോപാഷ്ടമി ചടങ്ങില്‍ ഹരീഷ് റാവത്ത് പറഞ്ഞത്.
പശുക്കളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും റാവത്ത് പറഞ്ഞിരുന്നു.
രാജ്യത്ത്് ഗോവധനിരോധന വിവാദം കത്തിപ്പടരുമ്പോള്‍ കോണ്‍ഗ്രസിന്റെ ഒരു മുഖ്യമന്ത്രി തന്നെ സംഘപരിവാര്‍ ശബ്ദത്തില്‍ പ്രസ്താവന നടത്തിയത് ഏറെ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it