Idukki local

പശുക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; ഒരെണ്ണം കൂടി ചത്തു

തൊടുപുഴ: മേയാന്‍ വിട്ട പശുക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടാമത്തെ പശുവും ചത്തു. ആദിവാസി കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം ഇതോടെ നിലച്ചു.
ഗര്‍ഭിണിയായ ഒരു പശുവിനെ ഒന്നര മാസം മുമ്പ് വെട്ടിക്കൊന്നിരുന്നു.മുല്ലക്കാനം കല്ലേപുരക്കല്‍ ചാക്കോയുടെ പശുക്കളെയാണ് ജനുവരി പതിനഞ്ചിന് സമീപ വസ്തുവില്‍ പ്രവേശിച്ചുവെന്നാരോപിച്ച് ഒരെണ്ണത്തെ വെട്ടിക്കൊല്ലുകയും മറ്റൊന്നിനെ പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ് രണ്ട് മാസമായി നരകയാതനയനുഭവിച്ച് വന്ന പശുവാണ് ഇന്നലെ രാവിലെ ചത്തത്.ഈ വിവരം അറക്കുളം മൃഗ ഡോക്ടറെ അറിയിച്ചെങ്കിലും ബുധനാഴ്ച വാഹനവുമായെത്തിയാല്‍ വീട്ടില്‍ വരാമെന്ന മറുപടിയാണ് ലഭിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഡോക്ടറെ കൊണ്ടുവരുവാനും തിരികെയെത്തിക്കാനും രണ്ടായിരം രൂപയിലധികം വേണ്ടിവരുമെന്ന് ചാക്കോ പറഞ്ഞു. എന്നാല്‍ താന്‍ ഔദ്യോഗിക കോണ്‍ഫറസിലായിരുന്നുവെന്ന് മൃഗ ഡോക്ടര്‍ ജസ്റ്റിന്‍ അറിയിച്ചു.
ഡോക്ടറെത്തുന്നതു വരെ പശുവിന്റെ ജഡം സൂക്ഷിക്കേണ്ട ഗതികേടിലാണ് ഈ കുടുംബം. ഏതാനും ദിവസം മുന്‍പ് കുളമാവ് ഡാമിലൂടെയുള്ള ഇവരുടെ യാത്രാ മാര്‍ഗമായ വള്ളം വെട്ടിനശിപ്പിച്ചിരുന്നു. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Next Story

RELATED STORIES

Share it