Idukki local

പരീക്ഷ പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ അതുല്യ പോയി

തൊടുപുഴ: പരീക്ഷ പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ അതുല്യ പോയി.ഇന്നലെ ഈരാറ്റുപേട്ടയ്ക്കു സമീപമുണ്ടായ അപകടമാണ് തൊടുപുഴ വിമല കിന്റര്‍ഗാര്‍ടനിലെ യുകെജി വിദ്യാര്‍ഥി അതുല്യയുടെ ജീവനെടുത്തത്. എട്ടിനാണ് അതുല്യക്കു പരീക്ഷ തുടങ്ങിയത്.പിന്നീട് 11നും പരീക്ഷയ്‌ക്കെത്തിയിരുന്നു.
രണ്ടു ദിവസവും പരീക്ഷ നന്നായെഴുതിയതായി ക്ലാസ് ടീച്ചര്‍ ബിന്ദു ദാസ് പറഞ്ഞു.16നാണ് അടുത്ത പരീക്ഷ. 18നു സമാപിക്കും. കൂട്ടുകാരോടൊത്തു വിമലയില്‍ത്തന്നെ ഒന്നാം ക്ലാസില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നതിനിടെയാണു അപകടം. സ്‌കൂളിനു സമീപം മുതലിയാര്‍ മഠത്താണ് അതുല്യയുടെ വീട്. അമ്മൂമ്മയെ ഇങ്ങോട്ടേക്കു കൊണ്ടു വരുന്നതിനായി പോകുന്നതിനിടെയാണ് മരണമെത്തിയത്.
കഴിഞ്ഞ ദിവസം പരീക്ഷയ്‌ക്കെത്തി ടാറ്റാ പറഞ്ഞുപോയ കുരുന്നിന്റെ വിയോഗം വിശ്വസിക്കാനാവാതെ മരവിച്ചു നില്‍ക്കുകയാണ് സ്‌കൂളധികൃതരും അധ്യാപകരും.സഹോദരന്‍ ആദിത്യ വിമലയില്‍ അഞ്ചാംക്ലാസില്‍ പഠിക്കുകയാണ്.അപകടത്തില്‍ പരിക്കേറ്റ പിതാവ് പറമ്പുംകാട്ടില്‍ അജിത് കുമാര്‍ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കഴിഞ്ഞ മാസം നടന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ മയിലിന്റെ വേഷത്തിലാണ് അതുല്യ നൃത്തമാടിയത്. ഇടയ്ക്കു പരീക്ഷ നിര്‍ത്തി ഓര്‍മ്മകളുടെ കണ്ണുനീര്‍പ്പൂക്കള്‍ ഉറ്റവര്‍ക്കെല്ലാം നല്‍കിയാണ് ആ കുരുന്ന് വിടപടഞ്ഞത്.
Next Story

RELATED STORIES

Share it