പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി; ആകെ ലഭിച്ചത് 1647 എണ്ണം
BY Sumeera SMR30 April 2016 5:08 AM GMT
Sumeera SMR30 April 2016 5:08 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ സംസ്ഥാനത്തൊട്ടാകെ ലഭിച്ചത് 1647 പത്രികകള്‍. ഇന്നലെ മാത്രം 734 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1373 പത്രികകളാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചത് മലപ്പുറം ജില്ലയിലാണ്- 204. കുറവ് വയനാട്ടില്‍- 41.
ഓരോ ജില്ലകളിലും സമര്‍പ്പിക്കപ്പെട്ട പത്രികകളുടെ എണ്ണം- ബ്രാക്കറ്റില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച പത്രികകള്‍. തിരുവനന്തപുരം- 164 (153), കൊല്ലം- 115 (95), പത്തനംതിട്ട- 55 (50), ആലപ്പുഴ- 98 (87), കോട്ടയം- 104 (80), ഇടുക്കി- 61 (53), എറണാകുളം- 187 (134), തൃശൂര്‍- 135 (122), പാലക്കാട്- 128 (115), മലപ്പുറം- 204 (146), കോഴിക്കോട്- 168 (141), വയനാട്- 41 (24), കണ്ണൂര്‍- 127 (119), കാസര്‍കോട്- 60 (54). പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാനദിനമായ മെയ് രണ്ടിന് മൂന്നുമണിക്ക് ശേഷമായിരിക്കും സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം അനുവദിക്കുക.
അതേസമയം, തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയിദിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം നാളെ മുതല്‍ 3 വരെ തിരുവനന്തപുരം സന്ദര്‍ശിക്കും. രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ചീഫ് സെക്രട്ടറി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പോലിസ് മേധാവികള്‍, ആഭ്യന്തരസെക്രട്ടറി തുടങ്ങിയവരുമായി കമ്മീഷന് ചര്‍ച്ച നടത്തും.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഓം പ്രകാശ് റാവത്ത്, എ കെ ജോതി, ഇലക്ഷന് ഡയറക്ടര്‍ ജനറല്‍ സുദീപ് ജയിന്, ചെലവ് നിരീക്ഷക വിഭാഗം ഡയറക്ടര്‍ എന്‍ സി സ്വയിന്, ഡയറക്ടര്‍ ധീരേന്ദ്ര ഓജ, ഡപ്യൂട്ടി സെക്രട്ടറി നിഖില്‍ കുമാര്‍ എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
ഓരോ ജില്ലകളിലും സമര്‍പ്പിക്കപ്പെട്ട പത്രികകളുടെ എണ്ണം- ബ്രാക്കറ്റില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച പത്രികകള്‍. തിരുവനന്തപുരം- 164 (153), കൊല്ലം- 115 (95), പത്തനംതിട്ട- 55 (50), ആലപ്പുഴ- 98 (87), കോട്ടയം- 104 (80), ഇടുക്കി- 61 (53), എറണാകുളം- 187 (134), തൃശൂര്‍- 135 (122), പാലക്കാട്- 128 (115), മലപ്പുറം- 204 (146), കോഴിക്കോട്- 168 (141), വയനാട്- 41 (24), കണ്ണൂര്‍- 127 (119), കാസര്‍കോട്- 60 (54). പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാനദിനമായ മെയ് രണ്ടിന് മൂന്നുമണിക്ക് ശേഷമായിരിക്കും സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം അനുവദിക്കുക.
അതേസമയം, തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയിദിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം നാളെ മുതല്‍ 3 വരെ തിരുവനന്തപുരം സന്ദര്‍ശിക്കും. രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ചീഫ് സെക്രട്ടറി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പോലിസ് മേധാവികള്‍, ആഭ്യന്തരസെക്രട്ടറി തുടങ്ങിയവരുമായി കമ്മീഷന് ചര്‍ച്ച നടത്തും.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഓം പ്രകാശ് റാവത്ത്, എ കെ ജോതി, ഇലക്ഷന് ഡയറക്ടര്‍ ജനറല്‍ സുദീപ് ജയിന്, ചെലവ് നിരീക്ഷക വിഭാഗം ഡയറക്ടര്‍ എന്‍ സി സ്വയിന്, ഡയറക്ടര്‍ ധീരേന്ദ്ര ഓജ, ഡപ്യൂട്ടി സെക്രട്ടറി നിഖില്‍ കുമാര്‍ എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT