പത്താന്‍കോട്ട് എസ് പിക്കെതിരേ പീഡനക്കേസ്; ഇന്നു വീണ്ടും ചോദ്യം ചെയ്യും
BY swapna en6 Jan 2016 5:06 AM GMT
X
swapna en6 Jan 2016 5:06 AM GMT
പത്താന്‍കോട്ട്: നാലുദിവസം മുമ്പ് അക്രമികള്‍ തട്ടിക്കൊണ്ടു പോയി വിട്ടയക്കപ്പെട്ട എസ് പി സാല്‍വിന്ദര്‍ സിങിനെതിരേ വനിതാ കോണ്‍സ്റ്റബിള്‍മാരുടെ ലൈംഗിക പീഡനക്കേസ്. സ്റ്റേഷനിലെ അഞ്ചു വനിതാ കോണ്സ്റ്റാബിള്മാരാണ് എസ് പിക്കെതിരേ ഡിജിപിക്ക് പരാതി നല്‍കിയത്. സര്‍വീസില്‍ മോശം റെക്കോഡാണ് എസ് പിക്കെതിരേയുള്ള. നിരവധി കേസ്സുകളും ഇയാള്‍ക്കെതിരേയുണ്ട്.
അതിനിടെ എസ്പി നടത്തിയ വെളിപ്പെടുത്തലുകളില്‍ വൈരുദ്ധ്യമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് എസ് പിയെ ഇന്ന് ചോദ്യം ചെയ്തേക്കും.
തട്ടിക്കൊണ്ടുപോയെന്നു പറയപ്പെടുന്ന സമയത്ത് എസ്പിയുടെ കൂടെയുണ്ടായിരുന്ന പാചകക്കാരനും ജ്വല്ലറിയുടമയായ സുഹൃത്തും നല്കിയ വിശദീകരണങ്ങളിലും പ്രകടമായ വൈരുദ്ധ്യങ്ങളുണ്ടെന്നും അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.
ദിനനഗറില്‍ അക്രമികള്‍ ബന്ദിയാക്കിയ െ്രെഡവറെയും കടയുടമയെയും അവര്‍ കൊന്നിരുന്നു. എന്നാല്‍ സൂപ്രണ്ടിനെയും കൂടെയുള്ളവരെയും നിരുപാധികം വെറുതെവിടുകയും ചെയ്തുവെന്നതും എന്‍ഐഎ വിശ്വാസത്തിലെടുക്കുന്നില്ല. യൂനിഫോമില്ലാതെ, സുരക്ഷാ സൈനികരുടെ അകമ്പടിയില്ലാതെ, ഇന്ത്യപാക് അതിര്‍ത്തിയിലൂടെ രാത്രി വൈകി എസ്പി എന്തിനു പോയി എന്നതാണു പ്രധാനമായും എന്‍ഐഎയില്‍ സംശയമുന്നയിക്കുന്നത്. പ്രാര്‍ഥനയ്ക്ക് ആരാധനാലയത്തില്‍ പോയതിനാലാണു സുരക്ഷാ ഭടന്മാരെ ഒഴിവാക്കിയതെന്ന ഇദ്ദേഹത്തിന്റെ വിശദീകരണം എന്‍ഐഎ മുഖവിലയ്ക്കെടുക്കുന്നില്ല.
അതേസമയം, സഞ്ചരിച്ചുവെന്നും തട്ടിക്കൊണ്ടുപോയെന്നും പറയപ്പെടുന്ന വഴികളിലെയും ജങ്ഷനുകളിലെയും മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും എന്‍ഐഎ ശേഖരിക്കുന്നുണ്ട്.
അതിര്‍ത്തി കടന്ന് മയക്കുമരുന്ന് വ്യാപാരം നടത്തുന്ന രണ്ടു പ്രധാന മയക്കുമരുന്നു മാഫിയകളുമായി സൂപ്രണ്ടിന് അടുത്ത ബന്ധമുള്ളതായി മുമ്പ് വെളിപ്പെട്ടിരുന്നു. ഒരു പ്രധാന മയക്കുമരുന്നു മാഫിയാസംഘത്തെ സഹായിച്ചുവെന്ന കേസില്‍ കുറ്റാരോപിതനുമാണ് സല്‍വിന്ദര്‍ സിങ്. ആയുധക്കടത്ത് മാഫിയകളുമായും മയക്കുമരുന്നു മാഫിയകളുമായും ഇദ്ദേഹത്തിനുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ അക്രമികളും സൈന്യവുമായുണ്ടായ ആക്രമണത്തില്‍ 6 അക്രമികളടക്കം 11 പേര് കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം നടക്കുന്നതിന് മുമ്പാണ് എസ് പിയെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT