നൈജീരിയ: ബോക്കോഹറാമിന്റെ തടവില്‍നിന്ന് 5000 പേരെ മോചിപ്പിച്ചു

അബുജ: വടക്കുകിഴക്കന്‍ സംസ്ഥാനം ബോര്‍ണോയില്‍ ബോക്കോഹറാമിന്റെ തടവില്‍നിന്ന് ഇതുവരെ 5000ത്തിലധികം പേരെ രക്ഷപ്പെടുത്തിയെന്ന് നൈജീരിയന്‍ സൈന്യം.
സംഗേബേ, മൈവ, അല്‍ഗയ്തി, മേനാരി എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ളവരെയാണ് രക്ഷപ്പെടുത്തിയതെന്ന് സൈനികവക്താവ് കേണല്‍ സനി കുകഷേക ഉസ്മാന്‍ പറഞ്ഞു.
സൈന്യവും ബോക്കോഹറാമും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഒരു സിവിലിയനും ആറു സായുധരും കൊല്ലപ്പെട്ടതായും അദ്ദേഹം അറിയിച്ചു. സ്ത്രീകളും കുട്ടികളുമാണ് മോചിതരായവരില്‍ ഭൂരിപക്ഷവും.
ബോര്‍ണോയിലെ മറ്റു 11 ഗ്രാമങ്ങളിലുണ്ടായ ഏറ്റുമുട്ടലുകള്‍ക്കിടെ അഞ്ചു ബോക്കോഹറാം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു.
Next Story

RELATED STORIES

Share it