നൈജീരിയ: ചിബോക്കില്നിന്നു തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി
BY Sumeera SMR19 May 2016 3:30 AM GMT
Sumeera SMR19 May 2016 3:30 AM GMT
അബുജ: നൈജീരിയയിലെ ചിബോക്കില്നിന്നു രണ്ടു വര്‍ഷം മുമ്പ് ബോക്കോഹറാം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ 219 പെണ്‍കുട്ടികളില്‍ ഒരാളെ കണ്ടെത്തി. ചിബോക്കിലെ സമുദായ നേതാവും കുട്ടികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന സംഘടനയുടെ നേതാവുമായ സാംബിഡോ ഹോസിയ അബാനയാണ് ഇക്കാര്യം അറിയിച്ചത്. ബൊര്‍ണോ സംസ്ഥാനത്തെ സാംബിസ വനമേഖലയിലെ കാവല്‍ക്കാരാണ് കുട്ടിയെ കണ്ടെത്തിയതെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ആമിന അലി ദര്‍ശ കേകി(19) എന്ന പെണ്‍കുട്ടിയെയാണ് കണ്ടെത്തിയിരിക്കുന്നത്. ഗര്‍ഭിണിയായ പെണ്‍കുട്ടി പരിക്കേറ്റ നിലയിലായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പെണ്‍കുട്ടി മാതാപിതാക്കളെ കണ്ടു. പോലിസ് കസ്റ്റഡിയിലാണ് പെണ്കുട്ടിയിപ്പോള്.
Next Story
RELATED STORIES
യുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMT