നൈജീരിയ:  ചിബോക്കില്‍നിന്നു തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി

അബുജ: നൈജീരിയയിലെ ചിബോക്കില്‍നിന്നു രണ്ടു വര്‍ഷം മുമ്പ് ബോക്കോഹറാം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ 219 പെണ്‍കുട്ടികളില്‍ ഒരാളെ കണ്ടെത്തി. ചിബോക്കിലെ സമുദായ നേതാവും കുട്ടികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന സംഘടനയുടെ നേതാവുമായ സാംബിഡോ ഹോസിയ അബാനയാണ് ഇക്കാര്യം അറിയിച്ചത്. ബൊര്‍ണോ സംസ്ഥാനത്തെ സാംബിസ വനമേഖലയിലെ കാവല്‍ക്കാരാണ് കുട്ടിയെ കണ്ടെത്തിയതെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ആമിന അലി ദര്‍ശ കേകി(19) എന്ന പെണ്‍കുട്ടിയെയാണ് കണ്ടെത്തിയിരിക്കുന്നത്. ഗര്‍ഭിണിയായ പെണ്‍കുട്ടി പരിക്കേറ്റ നിലയിലായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പെണ്‍കുട്ടി മാതാപിതാക്കളെ കണ്ടു. പോലിസ് കസ്റ്റഡിയിലാണ് പെണ്‍കുട്ടിയിപ്പോള്‍.
Next Story

RELATED STORIES

Share it