നെടുമങ്ങാട്

നെടുമങ്ങാട് എല്‍ഡിഎഫിനും യുഡിഎഫിനും വേരോട്ടമുള്ള മണ്ഡലമാണെങ്കിലും മൂന്നു തവണയായി കോണ്‍ഗ്രസിലെ പാലോട് രവിയാണ് വിജയിക്കുന്നത്. നാലാം അങ്കത്തിനിറങ്ങുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയെ തളയ്ക്കാന്‍ കരുനാഗപ്പള്ളി സിറ്റിങ് എംഎല്‍എയായ മുന്‍മന്ത്രി സി ദിവാകരനെ (സിപിഐ)യാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. സ്ഥാനാര്‍ത്ഥിയായി ഇത്തവണ സിപിഐ കൊല്ലം ജില്ലാകമ്മിറ്റി നിര്‍ദേശിച്ചില്ലെങ്കിലും ദിവാകരന്റെ പേര് നെടുമങ്ങാട്ടേക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിര്‍ദേശിക്കുകയായിരുന്നു. വി വി രാജേഷാണ് ബിജെപി സ്ഥാനാര്‍ഥി. എസ്ഡിപിഐ എസ്പി സഖ്യസ്ഥാനാര്‍ഥിയായി അബ്ദുല്‍ സലാം പനവൂര്‍ മല്‍സരിക്കുന്നു.(2011ല്‍ പാലോട് രവി 5,030 വോട്ടുകള്‍ക്ക് പി രാമചന്ദ്രനെ തോല്‍പ്പിച്ചു.)
Next Story

RELATED STORIES

Share it