Idukki local

നെടുങ്കണ്ടത്ത് ഏഴുപേരെ തെരുവുനായ കടിച്ചു

നെടുങ്കണ്ടം: ടൗണിലും പരിസര പ്രദേശങ്ങളിലും വീണ്ടും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായി. രണ്ടു ദിവസത്തിനിടെ ഏഴുപേര്‍ക്കാണ് കടിയേറ്റത്. ഇന്നലെ താലൂക്ക് ആശുപത്രി പരിസരത്ത് രണ്ടുപേര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്.ആശുപത്രിയിലേയ്ക്ക് പോകുകയായിരുന്ന താന്നിമൂട് കുന്നേല്‍ ശിവരാമന്‍, മുണ്ടിയെരുമ സ്വദേശി സജി എന്നിവര്‍ക്കാണ് കടിയേറ്റത്. ഈ ഭാഗത്തുവച്ചാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏഴുപേര്‍ ആക്രമിക്കപ്പെട്ടത്. താലൂക്ക് ആശുപത്രിയില്‍ പേ വിഷബാധയ്ക്കുള്ള മരുന്ന് ലഭ്യമല്ലാത്തതിനാല്‍ കടിയേല്‍ക്കുന്നവര്‍ കോട്ടയം, തേനി മെഡിക്കല്‍ കോളജ് ആശുപത്രികളിലേയ്ക്ക് പോകേണ്ട സ്ഥിതിയാണ്. ഇത് വന്‍ സാമ്പത്തിക നഷ്ടത്തിനു കാരണമാകുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ നായ്ക്കള്‍ ഓടിച്ച് കടിയ്ക്കാന്‍ ശ്രമിക്കുന്നതും പതിവാണ്. നായ്ക്കള്‍ വട്ടം ചാടുന്നതു മൂലം നിരവധി ഇരുചക്ര വാഹനങ്ങളും അപകടത്തില്‍പെടുന്നു.താലൂക്ക് ഓഫിസ് റോഡ്, ആശുപത്രി പരിസരം, സിവില്‍ സ്‌റ്റേഷന്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, കരുണാ ആശുപത്രി റോഡ് എന്നിവിടങ്ങള്‍ നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. മേഖലയിലെ സര്‍ക്കാര്‍ വക ഭൂമികള്‍ പൂര്‍ണമായും കാടുകയറി മൂടിയ നിലയിലാണ്.       ഇവിടങ്ങളിലാണ് നായ്ക്കളുടെ താവളം.
Next Story

RELATED STORIES

Share it