നിര്‍ഭയകേന്ദ്രത്തിലെ അന്തേവാസി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: പൂജപ്പുര നിര്‍ഭയകേന്ദ്രത്തിലെ അന്തേവാസിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കന്യാകുമാരി-തിരുവള്ളൂര്‍ കീലമ്പള്ളി തണ്ടുവിളവീട്ടില്‍ കൃഷ്ണപ്രിയ(17)യെയാണ് ഇന്നലെ രാവിലെ 9.30ഓടെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പാലക്കാട് നിര്‍ഭയകേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞദിവസമാണ് കൃഷ്ണപ്രിയയെ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്.
കഴിഞ്ഞ ജനുവരിയില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ കുട്ടിയെ റെയില്‍വേ പോലിസാണ് അവിടുത്തെ നിര്‍ഭയയില്‍ ഏല്‍പ്പിച്ചത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ താമസിക്കുന്നിടത്ത് പാര്‍പ്പിക്കാന്‍ നിയമപരമായി ബുദ്ധിമുട്ടുള്ളതിനാല്‍ അധികാരികള്‍ മാതാവിനെ വിളിച്ചുവരുത്തി. എന്നാല്‍, മകളെ തല്‍ക്കാലം കൊണ്ടുപോവാനാവില്ലെന്നും വീട് മാര്‍ത്താണ്ഡത്തായതിനാല്‍ തിരുവനന്തപുരത്തെ നിര്‍ഭയയിലോ ഏതെങ്കിലും അനാഥാലയത്തിലോ താമസിപ്പിക്കണമെന്ന് അമ്മ അഭിപ്രായപ്പെട്ടു. ഇതിനിടെ, താന്‍ മൂന്നുവര്‍ഷം മുമ്പ് കാമുകനോടൊപ്പം പോയതാണെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ മൊഴിനല്‍കി. തുടര്‍ന്നാണ് പൂജപ്പുര നിര്‍ഭയകേന്ദ്രത്തിലാക്കിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിട്ടുനല്‍കി.
പെണ്‍കുട്ടിക്ക് അപസ്മാരമുണ്ടായിരുന്നതായി പോലിസ് അറിയിച്ചു. പൂജപ്പുര പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it