നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍
BY Sumeera SMR26 Jun 2016 4:13 AM GMT
Sumeera SMR26 Jun 2016 4:13 AM GMT
പറവൂര്‍: നിരവധി മോഷണ കേസുകളില്‍ പ്രതിയായ പെരുമ്പടന്ന പ്ലാവത്തുപറമ്പില് സുമേഷ്(31)പറവൂര്‍ പോലിസിന്റെ പിടിയിലായി.
പറവൂരില്‍നിന്നും മോഷ്ടിച്ച ബൈക്കുമായി തൃപ്പൂണിത്തുറയിലേക്ക് പോകുന്നതിനിടെയാണ് പോലിസിന്റെ പിടിയിലായത്. തൃപ്പൂണിത്തുറയില്‍ വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഓട്ടോ തൊഴിലാളികള്‍ പിടികൂടി പോലിസിന് കൈമാറുകയായിരുന്നു.
തെക്കേ നാലുവഴിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ വര്‍ക്ക്ഷോപ്പില്‍ ഇയാള്‍ മൂന്നുതവണ മോഷണം നടത്തി മുങ്ങി നടക്കുകയായിരുന്നു. ഇവിടെനിന്നും പല തവണകളായി ബാറ്ററി, ടയര്‍ എന്നിവയാണ് മോഷ്ടിച്ചിട്ടുള്ളത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുവരുന്ന വാഹനത്തിന്റെ ടയറുകളും ബാറ്ററിയും മോഷണം പോകാന്‍ തുടങ്ങിയതോടെ വര്‍ക്ക് ഷോപ്പ് ഉടമ ബെന്നി സിസിടിവി കാമറ സ്ഥാപിച്ചിരുന്നു. ഇത് സ്ഥാപിച്ചതിനുശേഷവും മോഷണത്തിന്റെ ദൃശ്യം കാമറയില്‍ പതിഞ്ഞിരുന്നുവെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
പെരുമ്പടന്ന സ്വദേശി തൃപ്പൂണിത്തുറയില്‍ പിടിയിലായതറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് കാമറയില്‍ പതിഞ്ഞ ആളുടെ രൂപവുമായുള്ള സാദൃശ്യം ബോധ്യപ്പെട്ടത്.
ചോദ്യം ചെയ്യലില്‍ കുറ്റംസമ്മതിച്ച പ്രതി തൊണ്ടിമുതല്‍ മുനമ്പം കവലയിലുള്ള ഒരു കടയിലാണ് വിറ്റതെന്ന് പോലിസിനോട് പറഞ്ഞു. തുറവൂര്‍ സ്വദേശിയായിരുന്ന ഇയാള്‍ പെരുമ്പടന്നയില്‍ നിന്നും വിവാഹംചെയ്ത് കഴിഞ്ഞ ഏഴുവര്‍ഷമായി ഇവിടെ താമസിച്ചുവരികയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
പറവൂരില്‍നിന്നും മോഷ്ടിച്ച ബൈക്കുമായി തൃപ്പൂണിത്തുറയിലേക്ക് പോകുന്നതിനിടെയാണ് പോലിസിന്റെ പിടിയിലായത്. തൃപ്പൂണിത്തുറയില്‍ വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഓട്ടോ തൊഴിലാളികള്‍ പിടികൂടി പോലിസിന് കൈമാറുകയായിരുന്നു.
തെക്കേ നാലുവഴിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ വര്‍ക്ക്ഷോപ്പില്‍ ഇയാള്‍ മൂന്നുതവണ മോഷണം നടത്തി മുങ്ങി നടക്കുകയായിരുന്നു. ഇവിടെനിന്നും പല തവണകളായി ബാറ്ററി, ടയര്‍ എന്നിവയാണ് മോഷ്ടിച്ചിട്ടുള്ളത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുവരുന്ന വാഹനത്തിന്റെ ടയറുകളും ബാറ്ററിയും മോഷണം പോകാന്‍ തുടങ്ങിയതോടെ വര്‍ക്ക് ഷോപ്പ് ഉടമ ബെന്നി സിസിടിവി കാമറ സ്ഥാപിച്ചിരുന്നു. ഇത് സ്ഥാപിച്ചതിനുശേഷവും മോഷണത്തിന്റെ ദൃശ്യം കാമറയില്‍ പതിഞ്ഞിരുന്നുവെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
പെരുമ്പടന്ന സ്വദേശി തൃപ്പൂണിത്തുറയില്‍ പിടിയിലായതറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് കാമറയില്‍ പതിഞ്ഞ ആളുടെ രൂപവുമായുള്ള സാദൃശ്യം ബോധ്യപ്പെട്ടത്.
ചോദ്യം ചെയ്യലില്‍ കുറ്റംസമ്മതിച്ച പ്രതി തൊണ്ടിമുതല്‍ മുനമ്പം കവലയിലുള്ള ഒരു കടയിലാണ് വിറ്റതെന്ന് പോലിസിനോട് പറഞ്ഞു. തുറവൂര്‍ സ്വദേശിയായിരുന്ന ഇയാള്‍ പെരുമ്പടന്നയില്‍ നിന്നും വിവാഹംചെയ്ത് കഴിഞ്ഞ ഏഴുവര്‍ഷമായി ഇവിടെ താമസിച്ചുവരികയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT