നിയമസഭാ തിരഞ്ഞെടുപ്പ്: വിവിഐപികളുടെ സന്ദര്‍ശനം; ജില്ലയില്‍ കനത്ത സുരക്ഷ
BY Sumeera SMR6 May 2016 5:51 AM GMT
Sumeera SMR6 May 2016 5:51 AM GMT
കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എംപി എന്നിവരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ കനത്ത സുരക്ഷ.
സുരക്ഷയുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഉദ്യോഗസ്ഥര്‍ കാസര്‍കോട്ടെത്തി. ജില്ലാ പോലിസ് ചീഫ് ഡോ. എ ശ്രീനിവാസ്, ജില്ലാ കലക്ടര്‍ ഇ ദേവദാസ് എന്നിവരുമായി കൂടികാഴ്ച നടത്തിയ ഉദ്യോഗസ്ഥ സംഘം നാലിടങ്ങളില്‍ സുരക്ഷാ പരിശോധന നടത്തി. മംഗളൂരു വിമാനത്താവളത്തില്‍ നിന്നു ഹെലികോപ്റ്ററില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി ഇറങ്ങുന്ന വിദ്യാനഗര്‍ ഗവ.കോളജ് ഗ്രൗണ്ട് സംഘം ആദ്യം പരിശോധിച്ചു.
ശേഷം കോളജ് ഗ്രൗണ്ട് മുതല്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയംവരെയുള്ള റോഡും പരിശോധിച്ചു. സ്റ്റേഡിയത്തി ല്‍ നടത്തുന്ന പരിശോധനയ്ക്കുശേഷം പ്രധാനമന്ത്രിക്ക് സംസാരിക്കുന്നതിനു വേദിനിര്മിക്കുന്ന സ്ഥലം നിര്‍ണ്ണയിച്ചു. കാസര്‍കോട്ടെ പരിശോധനയ്ക്ക് ശേഷം എസ്പിജി സംഘവും പോലിസ് ഉദ്യോഗസ്ഥരും പെരിയയിലെത്തി. പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാലാ ഹെലിപാഡിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും വഹിച്ചു കൊണ്ടുള്ള ഹെലികോപ്റ്റര്‍ ഇറങ്ങുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനത്തിനു വേണ്ടി തയ്യാറാക്കിയ ഹെലിപാഡിലായിരിക്കും രാഹുലും ഇറങ്ങുക. ഈ ഹെലിപാഡില്‍ പരിശോധന നടത്തുന്ന എസ്പിജി സംഘം തിരഞ്ഞെടുപ്പ് സമ്മേളനത്തിനായി ആലോചിച്ചുവച്ചിരിക്കുന്ന ചട്ടഞ്ചാലിലെ സ്ഥലത്ത് പരിശോധന നടത്തും.
സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി സ്റ്റേറ്റ് പോലിസ് ഇന്റലിജന്റ്സ് കോഴിക്കോട് മേഖലാമേധാവി സബിന്കുമാറും കാസര്‍കോട്ടെത്തിയിട്ടുണ്ട്. കലക്ടറേറ്റില്‍ ചേ ര്‍ന്ന സുരക്ഷാ ക്രമീകരണ യോഗത്തില്‍ എസ്പിജി ഡിഐജി ചന്ദ്രശേഖര ബറാക്കുറെ, സബ് കലക്ടര്‍ മൃണ്മയി ജോഷി, എഡിഎം വി പി മുരളീധരന്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ പി ദിനേശ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, ഐബി അസിസ്റ്റന്റ് കമ്മീഷണര്‍ എം അനന്തകുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
സുരക്ഷയുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഉദ്യോഗസ്ഥര്‍ കാസര്‍കോട്ടെത്തി. ജില്ലാ പോലിസ് ചീഫ് ഡോ. എ ശ്രീനിവാസ്, ജില്ലാ കലക്ടര്‍ ഇ ദേവദാസ് എന്നിവരുമായി കൂടികാഴ്ച നടത്തിയ ഉദ്യോഗസ്ഥ സംഘം നാലിടങ്ങളില്‍ സുരക്ഷാ പരിശോധന നടത്തി. മംഗളൂരു വിമാനത്താവളത്തില്‍ നിന്നു ഹെലികോപ്റ്ററില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി ഇറങ്ങുന്ന വിദ്യാനഗര്‍ ഗവ.കോളജ് ഗ്രൗണ്ട് സംഘം ആദ്യം പരിശോധിച്ചു.
ശേഷം കോളജ് ഗ്രൗണ്ട് മുതല്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയംവരെയുള്ള റോഡും പരിശോധിച്ചു. സ്റ്റേഡിയത്തി ല്‍ നടത്തുന്ന പരിശോധനയ്ക്കുശേഷം പ്രധാനമന്ത്രിക്ക് സംസാരിക്കുന്നതിനു വേദിനിര്മിക്കുന്ന സ്ഥലം നിര്‍ണ്ണയിച്ചു. കാസര്‍കോട്ടെ പരിശോധനയ്ക്ക് ശേഷം എസ്പിജി സംഘവും പോലിസ് ഉദ്യോഗസ്ഥരും പെരിയയിലെത്തി. പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാലാ ഹെലിപാഡിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും വഹിച്ചു കൊണ്ടുള്ള ഹെലികോപ്റ്റര്‍ ഇറങ്ങുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനത്തിനു വേണ്ടി തയ്യാറാക്കിയ ഹെലിപാഡിലായിരിക്കും രാഹുലും ഇറങ്ങുക. ഈ ഹെലിപാഡില്‍ പരിശോധന നടത്തുന്ന എസ്പിജി സംഘം തിരഞ്ഞെടുപ്പ് സമ്മേളനത്തിനായി ആലോചിച്ചുവച്ചിരിക്കുന്ന ചട്ടഞ്ചാലിലെ സ്ഥലത്ത് പരിശോധന നടത്തും.
സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി സ്റ്റേറ്റ് പോലിസ് ഇന്റലിജന്റ്സ് കോഴിക്കോട് മേഖലാമേധാവി സബിന്കുമാറും കാസര്‍കോട്ടെത്തിയിട്ടുണ്ട്. കലക്ടറേറ്റില്‍ ചേ ര്‍ന്ന സുരക്ഷാ ക്രമീകരണ യോഗത്തില്‍ എസ്പിജി ഡിഐജി ചന്ദ്രശേഖര ബറാക്കുറെ, സബ് കലക്ടര്‍ മൃണ്മയി ജോഷി, എഡിഎം വി പി മുരളീധരന്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ പി ദിനേശ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, ഐബി അസിസ്റ്റന്റ് കമ്മീഷണര്‍ എം അനന്തകുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT