നിപ്രോയെ പ്രശംസിച്ച് പരാനെന്‍സ് കോച്ച്

കോഴിക്കോട്: നിപ്രോയുമായി മല്‍സരിച്ചിട്ടില്ലെങ്കിലും ടൂര്‍ണമെന്റിലുടനീളം അവര്‍ കാഴ്ച വച്ച പ്രകടനങ്ങള്‍ മികവുറ്റതാണെന്ന് അത്‌ലറ്റികോ പരാനെന്‍സ് കോച്ച് മാര്‍സലോ വില്‍ഹേന. ഇന്നത്തെ മല്‍സരം കടുത്തതായിരിക്കും. നിപ്രോയുടെ ആക്രമണനിരയെ മികച്ച പ്രതിരോധത്തിലൂടെ മാത്രമേ തടുത്ത് നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ മികച്ച കളി പുറത്തിറക്കേണ്ടിവരും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മല്‍സരത്തില്‍ ലൂയി സോറസിന്റെ ഇടതു കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ ഫൈനലില്‍ കളിക്കാന്‍ സാധിക്കില്ല. ആറു മാസത്തോളം വിശ്രമിക്കേണ്ടതുണ്ട്. ലൂയി സോറസിനേറ്റ പരിക്ക് ടീമിന്റെ പ്രകടനത്തെ ബാധിക്കില്ല. ടീമിലെ എല്ലാ താരങ്ങളും ഒരു പോലെ പ്രാധാന്യമുള്ളവരാണ്-വില്‍ഹേന കൂട്ടിച്ചേര്‍ത്തു.
ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്നതിനായി കേരളത്തില്‍ സ്ഥിരം സംവിധാനമൊരുക്കുമെന്നും അദ്ദേഹം വ്യക്കമാക്കി.
മലബാര്‍ സ്‌പോര്‍ട്‌സ് റിക്രിയേഷന്‍ ഫൗണ്ടേഷനുമായി ഇതു സംബന്ധിച്ച് കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു.
കുട്ടികള്‍ക്ക് ഫുട്‌ബോളിനെ അടുത്തറിയുന്നതിന് അവസരമൊരുക്കും. അവര്‍ക്കാവശ്യമായ പരിശീലം വളരെ ചെറുപ്രായത്തില്‍ തന്നെ നല്‍കുന്നതിനായിരിക്കും ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യ വേറിട്ടൊരു അനുഭവമാണ്. ടീമിലെ മിക്ക താരങ്ങളും ആദ്യമായാണ് രാജ്യാന്തര ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. നാഗ്ജി ടൂര്‍ണമെ ന്റിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് നിപ്രോ എഫ് സി കോച്ച് ദിമിത്രോ മൈക്കലാങ്കോ പറഞ്ഞു.
അത്‌ലറ്റികോ പരാനെന്‍സ് മികച്ച ഫോമിലാണ് കളിക്കുന്നത്. ഇന്നത്തെ കളിയില്‍ ആക്രമണത്തോടപ്പം പ്രതിരോധത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഇരു ടീമുകളും ആക്രമണശൈലി തുടക്കം മുതല്‍ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it