നികേഷ് കുമാറിനെതിരേ എംവിആറിന്റെ സഹോദരി

കണ്ണൂര്‍: അഴീക്കോട് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ്‌കുമാറിനെതിരേ എം വി രാഘവന്റെ ഏക സഹോദരി. പണം വാങ്ങിയാണ് നികേഷ് ഇടത് സ്ഥാനാര്‍ഥിയായതെന്നും നികേഷിന് വോട്ട് ചെയ്യില്ലെന്നും എം വി ലക്ഷ്മിയമ്മ പറഞ്ഞു.
എംവിആറിനെ ആക്രമിക്കുകയും വീടിന് തീവയ്ക്കുകയും ചെയ്ത സിപിഎമ്മിനൊപ്പം ചേരാന്‍ നികേഷിന് എങ്ങനെ കഴിയുന്നു. സിപിഎം നടത്തിയ അക്രമങ്ങള്‍ക്കെല്ലാം താന്‍ മാത്രമായിരുന്നു സാക്ഷി. സിപിഎമ്മിനു വേണ്ടി മല്‍സരിക്കുന്നത് പണം വാങ്ങിയാണ്. അതുകൊണ്ട്തന്നെ നികേഷിന് താന്‍ വോട്ട് ചെയ്യില്ല. ശനിയാഴ്ച രാവിലെ നികേഷ് വീട്ടില്‍ വന്നിരുന്നു. പക്ഷേ, താന്‍ ഒന്നും സംസാരിച്ചില്ല. അവന്റെ രാഷ്ട്രീയം ശരിയല്ല. അതുകൊണ്ടാണ് മിണ്ടാതിരുന്നതെന്നും എം വി ലക്ഷ്മിയമ്മ പറഞ്ഞു.
വോട്ടുതേടിയെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിയെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു. എംവിആറിന്റെ കുടുംബാംഗത്തിന്റെ അനുഗ്രഹം തനിക്ക് ഏറെ കരുത്തേകുന്നുവെന്നും ലക്ഷമിയമ്മയെ കണ്ട ശേഷം കെ എം ഷാജി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ജയിക്കുന്നതിനും തോല്‍ക്കുന്നതിനുമപ്പുറം തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് ഒരുപാട് വലിയ മാനങ്ങളുണ്ടെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെട്ട സമയമായിരുന്നു ലക്ഷ്മിയമ്മയോടൊത്തുള്ള നിമിഷങ്ങളെന്ന് ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.
Next Story

RELATED STORIES

Share it