malappuram local

നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ പണം ചോദിച്ചയാളെ പോലിസ് പിടികൂടി

കൊണ്ടോട്ടി: നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ തിരികെനല്‍കാന്‍ പണം ചോദിച്ച യുവാവിനെ പോലിസ് തന്ത്രപരമായി പിടികൂടി. ഇന്ത്യന്‍ പട്ടാളത്തിലേക്ക് തിരഞ്ഞെടുപ്പിന് പോയപ്പോള്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അറുപതിനായിരം രൂപ ആവശ്യപ്പെട്ട കിഴിശ്ശേരി സ്വദേശി ശ്രീരാഗ് (22)നെയാണ് കൊണ്ടോട്ടി പോലിസ് അറസ്റ്റ് ചെയ്തത്. കിഴിശ്ശേരിയിലെ ഖാലിദിന്റെ മകന്‍ മുഹമ്മദ് കബീറിന്റെ സര്‍ട്ടിഫിക്കറ്റുകളാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. ഇരുവരും ഒരുമിച്ചാണു റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തത്. ഇവിടെ നിന്നാണ് കബീറിനെ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായത്.
നഷ്ടപ്പെട്ട വിവരം സാമൂഹികമാധ്യമം വഴി കബീര്‍ മറ്റുളളവരുമായി പങ്കുവച്ചിരുന്നു. ഇതിനിടയിലാണ് ശ്രീരാഗ് പണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ സംശയം തോന്നിയ മുഹമ്മദ് കബീറിന്റെ പിതാവ് ഖാലിദ് കൊണ്ടോട്ടി പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പണം നല്‍കാമെന്ന് പറഞ്ഞ് തന്ത്രപരമായി ശ്രീരാഗിനെ കൊണ്ടോട്ടിയിലേക്ക് വിളിച്ചുവരുത്തി. രേഖകള്‍ കൈമാറാനും പണം കൈപ്പറ്റാനുമായെത്തിയപ്പോള്‍ പോലിസ് സഹായത്തോടെ ശ്രീരാഗിനെ പിടികൂടുകയായിരുന്നു.
Next Story

RELATED STORIES

Share it