നവകേരള മാര്‍ച്ചിന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം
BY Sumeera SMR18 Jan 2016 5:00 AM GMT
Sumeera SMR18 Jan 2016 5:00 AM GMT
തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം സംഘടിപ്പിക്കുന്ന നവകേരള മാര്‍ച്ചിനു ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കുന്ന ജാഥ കാസര്‍കോഡ് നിന്നു കഴിഞ്ഞ ദിവസമാണ് ജില്ലയിലെത്തിയത്.
ഇന്നലെ പിലാത്തറ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിലെ സ്വീകരണശേഷം മട്ടന്നൂരിലാണു സമാപിച്ചത്. സ്വീകരണകേന്ദ്രങ്ങളിലെല്ലാം വന്‍ ജനക്കൂട്ടമാണെത്തുന്നത്. ഒപ്പം വിദ്യാര്‍ഥികളുടെ ഗാനങ്ങള്‍, തെരുവ് നാടകം, സംഗീതശില്‍പ്പം തുടങ്ങിയ കലാരൂപങ്ങള്‍ കോര്‍ത്തിണക്കി കലാജാഥയും അനുമഗമിക്കുന്നുണ്ട്. നാടിനെ ഒരു പ്രത്യേക അജണ്ടയിലൂടെ സ്വാധീനിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശനെയാണ് ഇതിന് കേരളത്തില്‍ അവര്‍ ഉപയോ—ഗിച്ചതെന്നും പിണറായി വിജയന് തളിപ്പറമ്പില്‍ പറഞ്ഞു. സിപിഎം അതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ ആര്‍എസ്എസിനും വെള്ളാപ്പള്ളിക്കും ചൂട്ടുപിടിച്ചുകൊടുക്കുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. അതുവഴി സിപിഎമ്മിനെ തകര്‍ക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മതനിരപേക്ഷതയാണ് നമ്മുടെ ആണിക്കല്ല്. അതിനെ അപകടത്തിലാക്കുന്ന ഏതു നീക്കത്തെയും നമ്മള് എതിര്‍ക്കണം. വര്‍ഗീയവാദികളെയും അവരെ സഹായിക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. എം വി ഗോവിന്ദന്, കെ ടി ജലീല്‍ എംഎല്‍എ, എം ബി രാജേഷ് എംപി, പി കെ ശ്രീമതി എംപി, പി കെ സുബൈദ സംസാരിച്ചു.
ഇന്നലെ പിലാത്തറ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിലെ സ്വീകരണശേഷം മട്ടന്നൂരിലാണു സമാപിച്ചത്. സ്വീകരണകേന്ദ്രങ്ങളിലെല്ലാം വന്‍ ജനക്കൂട്ടമാണെത്തുന്നത്. ഒപ്പം വിദ്യാര്‍ഥികളുടെ ഗാനങ്ങള്‍, തെരുവ് നാടകം, സംഗീതശില്‍പ്പം തുടങ്ങിയ കലാരൂപങ്ങള്‍ കോര്‍ത്തിണക്കി കലാജാഥയും അനുമഗമിക്കുന്നുണ്ട്. നാടിനെ ഒരു പ്രത്യേക അജണ്ടയിലൂടെ സ്വാധീനിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശനെയാണ് ഇതിന് കേരളത്തില്‍ അവര്‍ ഉപയോ—ഗിച്ചതെന്നും പിണറായി വിജയന് തളിപ്പറമ്പില്‍ പറഞ്ഞു. സിപിഎം അതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ ആര്‍എസ്എസിനും വെള്ളാപ്പള്ളിക്കും ചൂട്ടുപിടിച്ചുകൊടുക്കുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. അതുവഴി സിപിഎമ്മിനെ തകര്‍ക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മതനിരപേക്ഷതയാണ് നമ്മുടെ ആണിക്കല്ല്. അതിനെ അപകടത്തിലാക്കുന്ന ഏതു നീക്കത്തെയും നമ്മള് എതിര്‍ക്കണം. വര്‍ഗീയവാദികളെയും അവരെ സഹായിക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. എം വി ഗോവിന്ദന്, കെ ടി ജലീല്‍ എംഎല്‍എ, എം ബി രാജേഷ് എംപി, പി കെ ശ്രീമതി എംപി, പി കെ സുബൈദ സംസാരിച്ചു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT