നയമില്ലാത്ത പ്രഖ്യാപനം: പ്രതിപക്ഷം

തിരുവനന്തപുരം: നയമില്ലാത്ത നയപ്രഖ്യാപനമാണ് പുതിയ എല്‍ഡിഎഫ് സര്‍ക്കാരിന്റേതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിന്റെ സമഗ്രവികസനത്തിനു ദിശാബോധം നല്‍കുന്ന യാതൊന്നും നയപ്രഖ്യാപനപ്രസംഗത്തിലില്ല.
മുന്‍ സര്‍ക്കാരിന്റെ നയത്തില്‍ നിന്നു വ്യത്യസ്തമായി ആകെയുള്ളത് ബാറുകള്‍ തുറക്കുമെന്ന പ്രഖ്യാപനമാണ്. പൂട്ടിയ ബാറുകള്‍ തുറക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇതോടെ വ്യക്തമായി.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ മദ്യ ഉപഭോഗം കുറഞ്ഞില്ലെന്നാണ് എല്‍ഡിഎഫ് വിമര്‍ശനം. മദ്യനിരോധനം പ്രായോഗികമല്ലെന്നും അവര്‍ പറയുന്നു. കൂടുതല്‍ ബാറുകള്‍ സംസ്ഥാനത്തു തുറക്കാന്‍ പോവുന്നു എന്നാണ് ഇതിനര്‍ഥം. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിലക്കയറ്റം പോലുള്ള പ്രശ്‌നങ്ങളെ നേരിടാനുള്ള ഫലപ്രദമായ ഒരു തീരുമാനവുമില്ല. എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നുപോലും ഈ നയപ്രഖ്യാപനത്തിലില്ല.
പലയിടത്തും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും അക്കാലത്തെ വികസനപ്രവര്‍ത്തനങ്ങള്‍ തുടരുന്നു എന്നതാണു ശ്രദ്ധേയം.
Next Story

RELATED STORIES

Share it