kozhikode local

നടന്‍ സുധാകരന് യാത്രാമൊഴി

കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി സുധാകരന് നഗരം യാത്രാമൊഴി ചൊല്ലി. മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് സുധാകരന്‍ പുഞ്ചിരിച്ചു കടന്നുവന്ന ആര്‍ട് ഗാലറിയുടെ പൂമുഖത്ത് മൃതദേഹം പ്രദര്‍ശനത്തിനു വച്ചപ്പോള്‍, സുഹൃത്തുക്കളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. രാവിലെ ഒന്‍പത് മണിയോടെയാണ് മൃതദേഹം ആര്‍ട്ട് ഗാലറിയില്‍ എത്തിച്ചത്.
അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നേരത്തേ തന്നെ ആര്‍ട്ട് ഗാലറിയില്‍ എത്തിയിരുന്നു.
കോഴിക്കോട്ടെ മുതിര്‍ന്ന ചലച്ചിത്ര നടന്‍ നാരായണന്‍ നായര്‍, സംവിധായകനും നടനുമായ ജോയ് മാത്യു, വിഎം വിനു, നാടക സിനിമാ പ്രവര്‍ത്തകരായ കുട്ട്യേടത്തി വിലാസിനി, എല്‍സി സുകുമാരന്‍, മെഹബൂബ്, അര്‍ഹം റാസ, രാഘവന്‍ പുറക്കാട്, സാവിത്രി ശ്രീധര്‍, എ.ശാന്തകുമാര്‍, ജയപ്രകാശ് കാര്യാല്‍, വിജേഷ് പുതിയറ, സന്തോഷ് നിലമ്പൂര്‍, അജിത നമ്പ്യാര്‍, കെ ആര്‍ മോഹന്‍ദാസ്, സീമ ഹരിദാസ്, ചിത്രകാരന്‍മാരായ പോള്‍ കല്ലാനോട്, സുനില്‍ അശോകപുരം, അജയന്‍ കാരാടി തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. എംഎല്‍എ മാരായ എ പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി എന്നിവരും ആര്‍ട്ട് ഗാലറിയില്‍ എത്തി. പൊതുദര്‍ശനത്തിനു ശേഷം വെസ്റ്റ് ഹില്‍ സ്മശാനത്തില്‍ സംസ്‌കാരം നടന്നു. വൈകീട്ട് ടൗണ്‍ ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ വിവിധ തുറകളില്‍ ഉള്ളവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it