Flash News

ദൈവനിന്ദ: പ്രഫസര്‍ ജയിലില്‍



മൈസൂരു: പ്രഭാഷണത്തില്‍ ശ്രീരാമനെയും ഭഗവത്ഗീതയെയും അധിക്ഷേപിച്ചെന്നാരോപിച്ച് സര്‍വകലാശാലാ അധ്യാപകനെ ജയിലിലടച്ചു. മൈസൂര്‍ വാഴ്‌സിറ്റിയിലെ ജേണലിസം പ്രഫസര്‍ ബിപി മഹേഷ് ചന്ദ്രഗുരുവാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ചില ഹിന്ദുത്വ സംഘടനകള്‍ മൈസൂരു പോലിസില്‍ നല്‍കിയ രണ്ടു വ്യത്യസ്ത പരാതികളിലാണു നടപടി. 2015 ജനുവരി അഞ്ചിന് മൈസൂരുവില്‍ നടന്ന ചടങ്ങില്‍ ശ്രീരാമനെ നിന്ദ്യമായ ഭാഷയില്‍ വിമര്‍ശിച്ചെന്നാണ് ഒരു കേസ്. 2015 ഫെബ്രുവരിയില്‍ കെ എസ് ഭഗവാനും അരവിന്ദ് മലാഗട്ടിയും ഭഗവത്ഗീത കത്തിക്കാന്‍ ആഹ്വാനംചെയ്തുവെന്നതാണു രണ്ടാമത്തെ പരാതി. ആദ്യത്തെ കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച 4ാം മുന്‍സിഫ് കോടതി മഹേഷ് ചന്ദ്രഗുരുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച ജാമ്യം ലഭിച്ചെങ്കിലും രണ്ടാമത്തെ കേസില്‍ ജൂലൈ അഞ്ചുവരെ വീണ്ടും റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it