ദാബോല്‍ക്കര്‍ വധം: രണ്ടുപേര്‍ നിരീക്ഷണത്തില്‍
BY Sumeera SMR29 Oct 2015 3:19 AM GMT
Sumeera SMR29 Oct 2015 3:19 AM GMT
സ്വന്തം പ്രതിനിധി
മുംബൈ: യുക്തിവാദി നരേന്ദ്ര ദാബോല്‍ക്കറുടെ വധവുമായി ബന്ധമുള്ളതായി സംശയിക്കുന്ന രണ്ടു സനാതന്‍ സന്സ്തഅംഗങ്ങള് നിരീക്ഷണത്തിലാണെന്ന് സിബിഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ ഹാജരാക്കിയ സ്ഥിതിവിവര റിപോര്‍ട്ടിലാണ് രണ്ടു പേര് നിരീക്ഷണത്തിലാണെന്ന് അറിയിച്ചത്.
ജസ്റ്റിസുമാരായ ആര് വി മോറെ, ആര് ജി കെറ്റ്കര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചില്‍ ഹാജരാക്കിയ റിപോര്‍ട്ടില്‍ സംശയിക്കുന്ന രണ്ടാളുകളുടെ പേരുകളും സിബിഐ അഭിഭാഷക റബേക്ക ഗോണ്‍സാല്‍വെസ് സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണെന്നും ഇവരുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും അവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, 2009ലെ ഗോവ ബോംബ് സ്ഫോടനക്കേസില്‍ സംശയിക്കുന്ന സനാതന്‍ സന്‍സ്ത അംഗം രുദ്രാപാട്ടിലിന്റെ പങ്കിനെക്കുറിച്ച് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു. മരിച്ച ദാബോല്‍ക്കറുടെയും ഗോവിന്ദ് പന്‍സാരയുടെയും കുടുംബാംഗങ്ങള്‍ സിബിഐ അന്വേഷണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് സമര്‍പ്പിച്ച നിരവധി ഹരജികള്‍ കോടതിയില്‍ വിചാരണയിലാണ്. രണ്ടു കേസുകളും പരസ്പരം ബന്ധപ്പെട്ടതാണെന്നും അന്വേഷണ ഏജന്‍സികള്‍ രണ്ടും ഒരുമിച്ച് അന്വേഷിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
പാന്‍സാരെ കേസന്വേഷിക്കുന്ന സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപോര്‍ട്ടാണ് സിബിഐയുടേതിനെക്കാള് കൂടുതല്‍ തൃപ്തികരമെന്നും സിബിഐയുടെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ജീവനക്കാരുടെ കുറവ്കൊണ്ടാണെന്നും കോടതി പറഞ്ഞു. നവംബര്‍ 30ന് പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി രണ്ടു ഏജന്‍സികളോടും ആവശ്യപ്പെട്ടു.
മുംബൈ: യുക്തിവാദി നരേന്ദ്ര ദാബോല്‍ക്കറുടെ വധവുമായി ബന്ധമുള്ളതായി സംശയിക്കുന്ന രണ്ടു സനാതന്‍ സന്സ്തഅംഗങ്ങള് നിരീക്ഷണത്തിലാണെന്ന് സിബിഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ ഹാജരാക്കിയ സ്ഥിതിവിവര റിപോര്‍ട്ടിലാണ് രണ്ടു പേര് നിരീക്ഷണത്തിലാണെന്ന് അറിയിച്ചത്.
ജസ്റ്റിസുമാരായ ആര് വി മോറെ, ആര് ജി കെറ്റ്കര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചില്‍ ഹാജരാക്കിയ റിപോര്‍ട്ടില്‍ സംശയിക്കുന്ന രണ്ടാളുകളുടെ പേരുകളും സിബിഐ അഭിഭാഷക റബേക്ക ഗോണ്‍സാല്‍വെസ് സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണെന്നും ഇവരുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും അവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, 2009ലെ ഗോവ ബോംബ് സ്ഫോടനക്കേസില്‍ സംശയിക്കുന്ന സനാതന്‍ സന്‍സ്ത അംഗം രുദ്രാപാട്ടിലിന്റെ പങ്കിനെക്കുറിച്ച് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു. മരിച്ച ദാബോല്‍ക്കറുടെയും ഗോവിന്ദ് പന്‍സാരയുടെയും കുടുംബാംഗങ്ങള്‍ സിബിഐ അന്വേഷണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് സമര്‍പ്പിച്ച നിരവധി ഹരജികള്‍ കോടതിയില്‍ വിചാരണയിലാണ്. രണ്ടു കേസുകളും പരസ്പരം ബന്ധപ്പെട്ടതാണെന്നും അന്വേഷണ ഏജന്‍സികള്‍ രണ്ടും ഒരുമിച്ച് അന്വേഷിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
പാന്‍സാരെ കേസന്വേഷിക്കുന്ന സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപോര്‍ട്ടാണ് സിബിഐയുടേതിനെക്കാള് കൂടുതല്‍ തൃപ്തികരമെന്നും സിബിഐയുടെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ജീവനക്കാരുടെ കുറവ്കൊണ്ടാണെന്നും കോടതി പറഞ്ഞു. നവംബര്‍ 30ന് പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി രണ്ടു ഏജന്‍സികളോടും ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT