തോല്‍വി; കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നടന്ന രഞ്ജി ട്രോഫി ഗ്രൂപ്പ് സിയിലെ അവസാന മല്‍സരത്തില്‍ കേരളത്തിനു കനത്ത തോല്‍വി. ഹിമാചല്‍പ്രദേ ശിനോട് ആറു വിക്കറ്റിനാണ് കേരളം തകര്‍ന്നടിഞ്ഞത്. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്താനുള്ള കേരളത്തിന്റെ പ്രതീക്ഷയും അസ്തമിച്ചു.
60 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സ് ആരംഭിച്ച കേരളത്തിന് 25.2 ഓവറില്‍ 83 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. കേരളത്തിന്റെ ബാറ്റ്‌സ്മാന്‍മാര്‍ക്കൊ ന്നും ഹിമാചല്‍ ബൗളിങിനെതിരെ പിടിച്ചുനില്‍ക്കാനായില്ല. ക്യാപ്റ്റന്‍ ബിപുല്‍ ശര്‍മയുടെ ആറു വിക്കറ്റ് പ്രകടനമാണ് കേരളത്തിനു പ്രഹരമായത്.
കേരളാ ബാറ്റിങില്‍ നാലു ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 19 റണ്‍സെടുത്ത സഞ്ജു സാംസണാണ് ടോപ്‌സ്‌കോറര്‍. രോഹന്‍ പ്രേം (15), മുഹമ്മദ് അസ്ഹറുദ്ദീന്‍ (14), റോബര്‍ട്ട് ഫെര്‍ണാണ്ടസ് (14) എന്നിവരാണ് രണ്ടക്കം പിന്നിട്ട മറ്റു താരങ്ങള്‍.
കേവലം 24 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഹിമാചലിനു കേരളം നല്‍കിയത്. നാലു വിക്കറ്റി നു ഹിമാചല്‍ ലക്ഷ്യം മറികടന്നു. കേരളത്തിനുവേണ്ടി ഈ വ ര്‍ഷം കൂടുതല്‍ വിക്കറ്റുകള്‍ നേടിയ കെ എസ് മോനിഷാണ് നാ ലു വിക്കറ്റും നേടിയത്.
Next Story

RELATED STORIES

Share it